അഞ്ച് വർഷത്തിനിടയിൽ വിവിധ ജയിലുകളിലായി 21 പേര്‍ മരിച്ചതായി സര്‍ക്കാര്‍
Update: 2018-05-19 06:38 GMT
അസ്വാഭാവിക മരണങ്ങളായാണ് എല്ലാം രജിസ്റ്റർ ചെയ്തിരിക്കുന്നത്
അഞ്ച് വർഷത്തിനിടയിൽ സംസ്ഥാനത്തെ വിവിധ ജയിലുകളിലായി 21 പേര്‍ മരിച്ചതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സുപ്രീം കോടതിയുടെ ജയിൽപരിഷ്‌കരണ നിർദേശങ്ങൾ കണക്കിലെടുത്ത് ഹൈകോടതി സ്വമേധയാ പരിഗണിച്ച പൊതു താൽപര്യ ഹരജിയിലാണ് 2011 മുതല്‍ 2016 വരെയുള്ള കാലത്ത് ജയിലിൽ മരിച്ചവരുടെ കണക്ക് സർക്കാർ അറിയിച്ചത്. അസ്വാഭാവിക മരണങ്ങളായാണ് എല്ലാം രജിസ്റ്റർ ചെയ്തിരിക്കുന്നത്. മരിച്ചവരിൽ ചിലരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകിയതായും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. തുടർന്ന് ഇക്കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി സർക്കാരിനോട് നിർദേശിച്ചു. പത്ത് ദിവസത്തിനകം വിശദീകരണം നൽകാനാണ് നിർദേശം.