പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ സൽക്കാരത്തിൽ പങ്കെടുത്ത നാല് കോൺഗ്രസ് നേതാക്കളെ പുറത്താക്കി

കെ.പി.സി.സി അംഗം ബാലകൃഷ്ണൻ പെരിയ, മുൻ ബ്ലോക്ക് പ്രസിഡന്റ് രാജൻ പെരിയ, മുൻ മണ്ഡലം പ്രസിഡന്റുമാരായ പ്രമോദ് പെരിയ, രാമകൃഷ്ണൻ പെരിയ എന്നിവരെയാണ് പുറത്താക്കിയത്.

Update: 2024-06-22 09:55 GMT

കാസർക്കോട്: യൂത്ത് കോൺഗ്രസ് നേതാക്കളായിരുന്ന കൃപേഷ്, ശരത്‌ലാൽ എന്നിവരുടെ കൊലപാതകക്കേസിലെ പ്രതിയുടെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത നാല് കോൺഗ്രസ് നേതാക്കലെ പുറത്താക്കി. കെ.പി.സി.സി അംഗം ബാലകൃഷ്ണൻ പെരിയ, മുൻ ബ്ലോക്ക് പ്രസിഡന്റ് രാജൻ പെരിയ, മുൻ മണ്ഡലം പ്രസിഡന്റുമാരായ പ്രമോദ് പെരിയ, രാമകൃഷ്ണൻ പെരിയ എന്നിവരെയാണ് പുറത്താക്കിയത്.



പെരിയ കേസ് പ്രതിയുടെ സൽക്കാരത്തിൽ നേതാക്കൾ പങ്കെടുത്തത് വലിയ വിവാദമായിരുന്നു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി അടക്കമുള്ളവർ ഇതിനെതിരെ രംഗത്തുവന്നിരുന്നു. തുടർന്ന് സംഭവം പരിശോധിക്കാൻ കെ.പി.സി.സി രണ്ടംഗ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Advertising
Advertising

പെരിയ ഇരട്ടക്കൊലക്കേസിലെ 13-ാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹസൽക്കാരത്തിലാണ് കോൺഗ്രസ് നേതാക്കൾ പങ്കെടുത്തത്. കെ.പി.സി.സിയുടെ രാഷ്ട്രീയകാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യനും ജനറൽ സെക്രട്ടറി പി.എം നിയാസുമാണ് സംഭവത്തിൽ കെ.പി.സി.സിക്ക് റിപ്പോർട്ട് നൽകിയത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News