'ഫർസീൻ മജീദിനെതിരെ ഏഴ് കേസുകൾ മാത്രം'; 19 കേസുണ്ടെന്ന മുൻ നിലപാട് തിരുത്തി മുഖ്യമന്ത്രി

പുതിയ മറുപടി സഭയിൽ രേഖാമൂലം നൽകിയത്

Update: 2022-09-05 01:44 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച കേസിലെ പ്രതി ഫർസീൻ മജീദിനെതിരെ 19 കേസുണ്ടെന്ന സ്വന്തം വാദം തിരുത്തി മുഖ്യമന്ത്രി. രേഖാമൂലം സഭയിൽ നൽകിയ മറുപടിയിലാണ് ഏഴ് കേസുകളാണ് ഉള്ളതെന്ന മുഖ്യമന്ത്രിയുടെ തിരുത്ത്.

ഫർസീൻ മജീദിനെ പ്രതിപക്ഷം സഭയിൽ ന്യായീകരിച്ചപ്പോഴാണ് മുഖ്യമന്ത്രി കണക്കിന് പരിഹസിച്ചത്. ഇത് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിക്കുകയും ചെയ്തു. ജൂലൈ 20 നാണ് സഭയിൽ ഈ വാക്‌പോര് അരങ്ങേറിയത്. എന്നാൽ അടുത്ത സഭാ സമ്മേളനം ആയപ്പോഴേക്കും 19 കേസുകൾ എന്നതിൽ നിന്നും കുത്തനെ താഴേക്ക് പോയി.

Advertising
Advertising

സെപ്തംബർ ഒന്നിന് എം.കെ മുനീറിൻറെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് ഫർസീൻ മജീദിന് എതിരെയുള്ള കേസുകൾ മുഖ്യമന്ത്രി വിശദീകരിക്കുന്നത്. ഇത് പ്രകാരം വിമാനത്തിലെ പ്രതിഷേധമടക്കം 7 കേസുകളാണ് ഉള്ളത്. ഇതിൽ ആറും മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തത്.

ഇതിൽ കൂടുതലും ഷുഹൈബ് വധത്തിന് പിന്നാലെയുണ്ടായ സംഘർഷങ്ങളുടേയും പ്രകടനകളുടേയും പേരിലുള്ളതാണ്. ഒരു കേസ് ജിഷ്ണു പ്രണോയിയുടെ അമ്മയെ പൊലീസ് വലിച്ചിഴച്ചതിന് എതിരെ കെഎസ് യു നടത്തിയ പ്രകടനത്തിലെ സംഘർഷത്തെ തുടർന്നുള്ളതുമാണ്. നിലവിൽ ഫർസീനെതിരെ കാപ്പ ചുമത്താൻ പൊലീസ് റിപ്പോർട്ട് കലക്ടറുടെ പരിഗണനയിലാണ്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News