എ.കെ ശശീന്ദ്രനെതിരായ പരാതി പരിശോധിക്കും; മന്ത്രിയുടെ ഇടപെടലിനെക്കുറിച്ച് അറിയില്ലെന്ന് എ. വിജയരാഘവന്‍

മാധ്യമങ്ങളിലൂടെയാണ് വാര്‍ത്തയറിഞ്ഞതെന്നും വിജയരാഘവന്‍ പറഞ്ഞു.

Update: 2021-07-20 11:35 GMT

സ്ത്രീപീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരായ പരാതി പരിശോധിച്ചതിനു ശേഷം പ്രതികരിക്കാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. വിഷയത്തില്‍ മന്ത്രിയുടെ ഇടപെടലിനെക്കുറിച്ച് അറിയില്ല. മാധ്യമങ്ങളിലൂടെയാണ് വാര്‍ത്തയറിഞ്ഞതെന്നും വിജയരാഘവന്‍ പറഞ്ഞു. 

എൻ.സി.പി സംസ്ഥാന നിർവാഹക സമിതിയംഗം ജി. പത്മാകരനെതിരെയുള്ള സ്ത്രീ പീഡന പരാതി ഒതുക്കിത്തീർക്കാൻ മന്ത്രി ശ്രമിച്ചതായാണ് ആരോപണം. കൊല്ലത്തെ പ്രാദേശിക എൻ.സി.പി നേതാവിന്റെ മകൾക്കെതിരെയുള്ള പരാതിയിലാണ് മന്ത്രി എ.കെ ശശീന്ദ്രന്‍റെ നിയമവിരുദ്ധ ഇടപെടൽ. 

Advertising
Advertising

കുറച്ചു ദിവസം കഴിഞ്ഞ് താങ്കളെ ഒന്ന് കാണാം, അവിടെ ഒരു വിഷയമുണ്ടല്ലോ പാർട്ടിയിൽ, പ്രയാസമില്ലാത്ത രീതിയിൽ പരിഹരിക്കണമെന്ന് മന്ത്രി യുവതിയുടെ പിതാവിനെ വിളിച്ച് ആവശ്യപ്പെടുകയായിരുന്നു. മീഡിയവണ്‍ വാര്‍ത്ത മന്ത്രി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പീഡനപരാതിയാണെന്ന് അറിഞ്ഞില്ലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായിരുന്ന യുവതിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പത്മാകരൻ കൈയിൽ കടന്നു പിടിച്ചെന്നാണ് പരാതി. അന്നുതന്നെ പൊലീസിൽ പരാതി നൽകിയിരുന്നു. യുവതിയുടെ പേരിൽ ഫെയ്ക്ക് ഐ.ഡിയുണ്ടാക്കി സാമൂഹിക മാധ്യമങ്ങളിൽ മോശം പ്രചാരണം നടത്തിയെന്നും പരാതിയുണ്ട്.

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News