കൊല്ലം എസ്.എൻ കോളേജ് ആക്രമണം; എസ്.എഫ്.ഐ പ്രവർത്തകരുടെ അറസ്റ്റ് വൈകുന്നതായി എ.ഐ.എസ്.എഫ്

ആക്രമണം ഉണ്ടായ ദിവസത്തെ കോളേജ് സിസി ടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്ന് എ.ഐ.എസ്.എഫ് ആവശ്യപ്പെട്ടു

Update: 2022-12-10 01:29 GMT

കൊല്ലം: കൊല്ലം എസ്.എൻ കോളേജ് ആക്രമണത്തിൽ എസ്.എഫ്.ഐ പ്രവർത്തകരുടെ അറസ്റ്റ് വൈകുന്നതായി എ.ഐ.എസ്.എഫ് . ആക്രമണം ഉണ്ടായ ദിവസത്തെ കോളേജ് സിസി ടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്ന് എ.ഐ.എസ്.എഫ് ആവശ്യപ്പെട്ടു. എന്നാൽ കോളജിലെ ലഹരി മാഫിയയെ തടഞ്ഞതാണ് സംഘർഷത്തിന് കാരണമാക്കിയതെന്ന് എസ്.എഫ്.ഐ ജില്ലാ നേതൃത്വം പറയുന്നു .

എസ്.എഫ്.ഐ പ്രവർത്തകരുടെ ആക്രമണത്തിൽ പതിനാല് എ.ഐ.എസ്.എഫ് പ്രവർത്തകർക്കാണ് പരിക്കേറ്റത് . തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ എ.ഐ.എസ്.എഫ് യൂണിറ്റ് സെക്രട്ടറി നിയാസ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് .ആക്രമണത്തിൽ 25 എസ്.എഫ്‌.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തെങ്കിലും മൂന്നു പേരുടെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയത് . അക്രമത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകാത്തതിൽ എ.ഐ.എസ്.എഫ് ജില്ലാ നേതൃത്വത്തിന് വലിയ അതൃപ്തിയുണ്ട് . എന്നാൽ കാമ്പസിലെ ലഹരി മാഫിയയ്‌ക്കെതിരെ പ്രതികരിച്ചതിനാലാണ് സംഘർഷം ഉണ്ടായതെന്ന് എസ്.എഫ്.ഐ പ്രവർത്തകർ പറയുന്നു .

Advertising
Advertising

സംഘർഷത്തിൽ പൊലീസ് നോക്കുകുത്തി ആയപ്പോൾ കോളേജ് മാനേജ്മെന്‍റും എസ്.എഫ്‌.ഐ പ്രവർത്തകരെ സംരക്ഷിക്കുകയാണെന്ന് എ.ഐ.എസ്.എഫ് ജില്ലാ നേതൃത്വം പറയുന്നു . ആക്രമണത്തിൽ കഴിഞ്ഞ ദിവസം കൊല്ലം കോർപറേഷൻ യോഗം സി.പി.ഐ പ്രതിനിധികൾ ബഹിഷ്‌ക്കരിച് പ്രതിഷേധം അറിയിച്ചിരുന്നു . എന്നാൽ സി.പി.എം-സി.പി.ഐ ജില്ലാ നേതൃത്വം അക്രമത്തിൽ മൗനം പാലിക്കുകയാണ് . ഇതിൽ ഇരുവിഭാഗം വിദ്യാർഥി സംഘടനകൾക്കും അതൃപ്തിയുണ്ട് .


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News