പൂഞ്ഞാറിൽ മീനച്ചിലാറിൻ്റെ തീരത്ത് കഞ്ചാവ് ചെടി കണ്ടെത്തി

ഇന്നലെ പത്താം ക്ലാസുകാരനെ കഞ്ചാവുമായി ഈ പരിസരത്ത് നിന്ന് പിടികൂടിയിരുന്നു.

Update: 2025-03-16 11:20 GMT

കോട്ടയം: പൂഞ്ഞാറിൽ മീനച്ചിലാറിൻ്റെ തീരത്ത് കഞ്ചാവ് ചെടി കണ്ടെത്തി. പൂഞ്ഞാർ കാവുംകടവ് പാലത്തിനു സമീപത്താണ് എക്സൈസ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഇന്നലെ പത്താം ക്ലാസുകാരനെ കഞ്ചാവുമായി ഈ പരിസരത്ത് നിന്ന് പിടികൂടിയിരുന്നു. ഇതിനു സമീപത്തു നിന്നാണ് ഇന്ന് കഞ്ചാവ് ചെടിയും കണ്ടെത്തിയത്.

നാട്ടുകാരൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് 35 സെ.മീ വലിപ്പമുള്ള ചെടി കണ്ടെത്തിയത്. കഞ്ചാവ് ഉപേക്ഷിച്ചപ്പോൾ അതിന്റെ അവശിഷ്ടങ്ങളിൽനിന്ന് മുളച്ചതാകാം എന്നാണ് പ്രാഥമിക നി​ഗമനം.

ചെടി എക്‌സൈസ് ഉദ്യോഗസ്ഥർ പിഴുതുകൊണ്ട് പോയി. സമീപപ്രദേശങ്ങളിൽ എവിടെയെങ്കിലും കഞ്ചാവ് ചെടിയുണ്ടോയെന്ന് പരിശോധിക്കുമെന്നും എക്‌സൈസ് സംഘം പറഞ്ഞു. പ്രദേശത്ത് കഞ്ചാവ് ഉപയോഗം വ്യാപകമാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം.

Advertising
Advertising

ശനിയാഴ്ച രാത്രി പൂഞ്ഞാർ പനച്ചിക്കപാറയിലാണ് 6 ഗ്രാം കഞ്ചാവുമായി‌ പത്താം ക്ലാസ് വിദ്യാർഥി എക്സൈസിന്റെ പിടിയിലായത്. റോഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വിദ്യാർഥിയെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. പരിശോധനയ്ക്കിടെ വിദ്യാർഥി എക്സൈസ് ഉദ്യോഗസ്ഥനെ തള്ളി താഴെയിടുകയും ചെയ്തിരുന്നു.

Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News