'കെ.കരുണാകരന്റെ പേരുള്ള ഫലകങ്ങളെ അവഗണിച്ചു'; കോഴിക്കോട് സി.എച്ച് മേൽപ്പാലത്തിലെ ശിലാഫലകത്തിൽ പരാതി

മാസങ്ങൾക്ക് മുൻപ് പാലം നവീകരിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ളവരുടെ പേര് ഉൾക്കൊള്ളിച്ച് പുതിയ ഫലകം സ്ഥാപിച്ചിരുന്നു

Update: 2023-12-26 01:23 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: നവീകരിച്ച കോഴിക്കോട് സി.എച്ച് മേൽപാലത്തിൽ ഉദ്ഘാടന സമയത്തെ ശിലാഫലകങ്ങളെ അവഗണിച്ചെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ്. മുന്‍മുഖ്യമന്ത്രി കെ.കരുണാകരന്റെ പേരുള്ള ഫലകങ്ങളെ അവഗണിച്ചെന്നാണ് പരാതി. പൊതു മരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ പേരിൽ പുതിയ ഫലകം സ്ഥാപിച്ചപ്പോള്‍ നാശത്തിന്റെ വക്കിലുള്ള പഴയ ഫലകങ്ങൾ മാറ്റി സ്ഥാപിച്ചില്ലെന്നാണ് ആക്ഷേപം.

1983 ലാണ് കോഴിക്കോട് സി.എച്ച് മേൽപാലം ഉദ്ഘാടനം ചെയ്തത്. അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ ഉദ്ഘാടന ചെയ്ത പാലത്തിൽ അഞ്ച് ശിലാ ഫലകങ്ങൾ സ്ഥാപിച്ചിരുന്നു. കാലപഴക്കത്താൽ ഈ ശിലാഫലകം കാഴ്ചയിൽ നിന്ന് മറഞ്ഞു. മാസങ്ങൾക്ക് മുൻപ് പാലം നവീകരിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ളവരുടെ പേര് ഉൾക്കൊള്ളിച്ച് പുതിയ ഫലകം സ്ഥാപിച്ചു. എന്നാല്‍ 40 വർഷങ്ങൾക്ക് മുമ്പ് ഉള്ള പഴയ ഫലകങ്ങൾ മോടി പിടിപ്പിക്കാനോ പുനഃ സ്ഥാപിക്കാനോ തയ്യാറാകാത്തത് പ്രതിഷേധാർഹമാണെന്നാണ് യൂത്ത് കോൺഗ്രസ് പരാതി.

Advertising
Advertising

ഈ ശിലാ ഫലകങ്ങൾ മോടിപിടിപ്പിക്കുകയോ മാറ്റി സ്ഥാപിക്കുകയോ വേണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പൊതു മരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർക്ക് പരാതി നൽകി. അനുകൂല നടപടി ഇല്ലെങ്കിൽ പ്രതിഷേധം തുടങ്ങാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News