'ക്ഷേത്ര നടത്തിപ്പിന് സംഭാവന വേണം'; വിവാദ സർക്കുലറുമായി ജില്ലാ പൊലീസ് മേധാവി

പണം നൽകാൻ താൽപര്യമില്ലാത്തവരുടെ വിവരങ്ങൾ ജില്ലാ പൊലീസ് മേധാവിയെ അറിയിക്കണമെന്നും സർക്കുലറിലുണ്ട്. ഇത് സംഭാവന നൽകാത്തവരെ ഒറ്റപ്പെടുത്തി സേനയിൽ വിഭാഗീയത സൃഷ്ടിക്കാനുള്ള നീക്കമാണെന്നും ആരോപണമുണ്ട്.

Update: 2023-07-23 11:19 GMT

കോഴിക്കോട്: പൊലീസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിനായുള്ള പണപ്പിരിവിൽ സേനയിൽ അമർഷം. പിരിവ് നൽകാൻ തയ്യാറല്ലാത്തവർ അറിയിക്കണമെന്ന ജില്ലാ പൊലീസ് മേധാവിയുടെ സർക്കുലറാണ് വിവാദത്തിലായത്. ശമ്പളത്തിൽ നിന്ന് മാസം 20 രൂപ ഈടാക്കുന്നതിൽ എതിർപ്പുള്ളവർ അറിയിക്കണമെന്നാണ് സർക്കുലർ.

കോഴിക്കോട് മുതലക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്റെ നടത്തിപ്പിനുള്ള ധനസമാഹരണത്തിനായാണ് ജില്ലാ പൊലീസ് മേധാവി സർക്കുലർ ഇറക്കിയത്. മാസം 20 രൂപ വെച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്ന് ഈടാക്കാനാണ് തീരുമാനം. പിരിവ് നൽകാൻ താൽപര്യമില്ലാത്ത ജീവനക്കാരുടെ വിവരങ്ങൾ നാളേക്കുള്ളിൽ അറിയിക്കണമെന്നും ജില്ലാ പൊലീസ് മേധാവിയുടെ സർക്കുലറിൽ പറയുന്നു.

Advertising
Advertising

പണം പിരിക്കുന്ന രീതിയിൽ സേനക്കകത്ത് തന്നെ അതൃപ്തിയുണ്ട്. പണം നൽകാൻ താൽപര്യമുള്ളവരുടെ വിവരം ശേഖരിച്ചാൽ മതിയെന്നാണ് ഒരുവിഭാഗം പറയുന്നത്. സംഭാവന നൽകാത്തവരെ പ്രത്യേക വിഭാഗമാക്കി മാറ്റുന്നതിലൂടെ സേനയ്ക്കുള്ളിൽ ബോധപൂർവം വിഭാഗീയത സൃഷ്ടിക്കുകയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ക്ഷേത്രം മലബാർ മലബാർ ദേവസ്വം ബോർഡിന് കൈമാറി നടത്തിപ്പ് ചുമതലയിൽ നിന്ന് പൊലീസ് പിന്മാറണമെന്ന അഭിപ്രായവും ശക്തമാണ്. നേരത്തെ വർഷങ്ങളായി പൊലീസുകാരുടെ ശമ്പളത്തിൽ നിന്ന് പണപ്പിരിവ് നടത്തിയിരുന്നെങ്കിലും വിവാദമായതിനെ തുടർന്ന് നിർത്തിവെച്ചിരുന്നു. ഇതിനിടെയാണ് പണപ്പിരിവിനായി വീണ്ടും സർക്കുലർ ഇറക്കിയിരിക്കുന്നത്.




Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News