'മാനുഷിക പരിഗണന'; ടി.പി വധക്കേസ് പ്രതിയുടെ വിവാഹത്തിൽ എ.എൻ ഷംസീർ പങ്കെടുത്തതിൽ ഇ.പി ജയരാജൻ

മാനുഷിക മൂല്യങ്ങൾക്ക് ഏറ്റവും വിലകൽപ്പിക്കുന്നവരാണ് സി.പി.എമ്മുകാരെന്നും ഇ.പി ജയരാജൻ പറഞ്ഞു.

Update: 2024-02-29 11:34 GMT

കോഴിക്കോട്: ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ വിവാഹത്തിന് എ.എൻ ഷംസീർ പങ്കെടുത്തതിനെ ന്യായീകരിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ഒരാൾ കേസിൽ പ്രതിയായി എന്നതുകൊണ്ട് സാമൂഹികമായി ബഹിഷ്‌കരിക്കേണ്ട കാര്യമില്ല. അയാളുടെ കുടുംബത്തിലെ മുഴുവനാളുകളും കേസിൽ പ്രതികളല്ല. വിവാഹം, മരണം പോലുള്ള അവസരങ്ങളിൽ പരസ്പരം പങ്കെടുക്കുന്നത് മാനുഷിക പരിഗണനയുടെ പേരിലാണെന്നും ജയരാജൻ പറഞ്ഞു.

രാഷ്ട്രീയ വിരോധംകൊണ്ട് സാമൂഹിക പ്രശ്‌നങ്ങളിൽ മാറിനിൽക്കാറില്ല. മാനുഷിക മൂല്യങ്ങൾക്ക് ഏറ്റവും വിലകൽപ്പിക്കുന്നവരാണ് സി.പി.എമ്മുകാർ. ഷംസീറിന് ജാഗ്രതക്കുറവുണ്ടായിട്ടില്ല. അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ കഴിഞ്ഞപ്പോൾ തന്റെ കൂടെയുണ്ടായിരുന്ന കളവ് കേസ് പ്രതികളെ നന്നാക്കിയെടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ഇ.പി ജയരാജൻ പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News