'കപ്പലണ്ടി വിറ്റ് നടന്ന കണ്ണൻ കോടിപതി, മൊയ്തീൻ മുതലാളി'; CPM നേതാക്കൾക്കെതിരെ സാമ്പത്തിക ആരോപണവുമായി DYFI തൃശൂര്‍ ജില്ലാസെക്രട്ടറി

പുറത്ത് വന്ന ഫോണ്‍ സംഭാഷണം വർഷങ്ങൾക്ക് മുമ്പുള്ളതാണെന്ന് വിശദീകരണം

Update: 2025-09-12 07:36 GMT
Editor : ലിസി. പി | By : Web Desk

തൃശൂര്‍:സിപിഎം നേതാക്കൾക്കെതിരെ സാമ്പത്തിക ആരോപണവുമായി ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി. 'കപ്പലണ്ടി വിറ്റ് നടന്ന കെ. കണ്ണൻ കോടിപതിയാണ്. എ.സി മൊയ്തീന്റെ ഡീലിംഗ്സ് ടോപ്പ് ക്ലാസിലുള്ളവരുമായാണെന്നുമുള്ള'  ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശരത്പ്രസാദിന്റെ സ്വകാര്യ സംഭാഷണമാണ് പുറത്ത് വന്നത്.

മുന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍,മുതിര്‍ന്ന സിപിഎം നേതാവ് എം.കെ കണ്ണന്‍,തൃശൂരിലെ സിപിഎമ്മിലെ പ്രധാന നേതാവായ വര്‍ഗീസ് കണ്ടംകുളത്തി തുടങ്ങിയവര്‍ക്കെതിരെയാണ് ഡിവൈഎഫ്ഐ നേതാവിന്‍റെ വിമര്‍ശനം.

പണം പിരിക്കാൻ ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക് എളുപ്പമാണ്. എസ്എഫ്ഐയോ ഡിവൈഎഫ്ഐയോ പണം പിരിക്കുന്ന സമയത്ത് 5000മുതല്‍ 10000 വരെയാണ് ലഭിക്കുന്നത്.എന്നാല്‍ ജില്ലാതല നേതാക്കള്‍ പണം പിരിക്കുന്ന സമയത്ത് ലക്ഷങ്ങളാണ് ലഭിക്കുന്നതെന്നും പുറത്ത് വന്ന ഫോണ്‍ സംഭാഷണത്തിലുണ്ട്. അതേസമയം, സംഭാഷണം വർഷങ്ങൾക്ക് മുൻപ് ഉള്ളതാണെന്നാണ് വിശദീകരണം.

Advertising
Advertising

വർഷങ്ങൾക്ക് മുൻപുള്ള ഓഡിയോ ക്ലിപ്പ് ആണ് പുറത്തു വന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൽ ഖാദർ മാധ്യമങ്ങളോട് പറഞ്ഞു.ഓഡിയോയിൽ പറയുന്ന കാര്യങ്ങൾ അടിസ്ഥാനരഹിതമാണ്. ശരത്തിൽ നിന്നും പാർട്ടി വിശദീകരണം തേടുമെന്നും അബ്ദുൽ ഖാദർ പറഞ്ഞു.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News