മാനന്തവാടിയിൽ ആന ഇറങ്ങിയ വിവരം അറിഞ്ഞിട്ടും സർക്കാർ അനങ്ങിയില്ല: വി.ഡി സതീശൻ

വന്യമൃഗ പ്രതിസന്ധിയിൽ കർണാടകയുമായി ചർച്ചയ്ക്ക് മുൻകൈ എടുക്കേണ്ടത് കേരള സർക്കാരാണെന്നും പ്രതിപക്ഷ നേതാവ്

Update: 2024-02-11 09:44 GMT

കാസര്‍കോട്: മാനന്തവാടിയിൽ ആന ഇറങ്ങിയ വിവരം അറിഞ്ഞിട്ടും സർക്കാർ അനങ്ങിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വന്യമൃഗ പ്രതിസന്ധിയിൽ കർണാടകയുമായി ചർച്ചയ്ക്ക് മുൻകൈ എടുക്കേണ്ടത് കേരള സർക്കാരാണെന്നും അതിനുള്ള ശ്രമം ഉണ്ടാവുന്നില്ലെന്നും സതീശൻ ആരോപിച്ചു.

അതേസമയം കാട്ടാനയെ മയക്കുവെടിവെക്കാനുള്ള ശ്രമം അവസാനഘട്ടത്തിലാണ്. ദൗത്യസംഘം ആനയുടെ തൊട്ടടുത്തെത്തി. ബാവലി - മണ്ണുണ്ടി വനാതിർത്തിക്കുള്ളിലാണ് നിലവിൽ ആനയുള്ളത്.

വനം വകുപ്പ് സംഘത്തൊടൊപ്പം നാല് കുംകിയാനകളും വനത്തിനുള്ളിലുണ്ട്. ബാവലി മേഖലയിൽ ആളുകൾ പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദേശം നൽകി. കർണാടക - കേരള അതിർത്തിയായ ബാവലിയിൽ മുത്തങ്ങയിൽ നിന്നുള്ള നാല് കുംകിയാനകളെ എത്തിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News