ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്; രണ്ട് വിസിമാർ കൂടി മറുപടി നൽകി

ഇതുവരെ അഞ്ച് വിസിമാരാണ് ഗവർണർക്ക് വിശദീകരണം നൽകിയത്

Update: 2022-11-05 01:33 GMT
Advertising

തിരുവനന്തപുരം: ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് രണ്ട് വിസിമാർ കൂടി മറുപടി നൽകി. ഡിജിറ്റൽ സർവ്വകാലശാലാ വിസിയും ശ്രീ നാരായണ ഓപ്പൺ സർവകലാശാലാ വിസിയുമാണ് രാജി സമർപ്പിക്കാത്തതിന് ഗവർണർക്ക് വിശദീകരണം നൽകിയത്. ഇതുവരെ അഞ്ച് വിസിമാരാണ് ഗവർണർക്ക് വിശദീകരണം നൽകിയത്. വിശദീകരണം നൽകാനുള്ള സമയം നീട്ടി നൽകിയതായി ഗവർണർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രണ്ട് വിസിമാരും ഒരു മുൻ വിസിയും ഗവർണർക്ക് മറുപടി നൽകിയിയിരുന്നു.

മുമ്പ് സംസ്ഥാനത്തെ ഒമ്പത് സർവകലാശാല വി.സിമാരോടാണ് ഗവർണർ രാജിയാവശ്യപ്പെട്ടിരുന്നത്. കേരള സർവകലാശാല, എംജി സർവകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സർവകലാശാല, കണ്ണൂർ സർവകലാശാല, എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, കാലിക്കറ്റ് സർവകലാശാല, മലയാളം സർവകലാശാല വി.സിമാരോടാണ് രാജിയാവശ്യപ്പെട്ടത്.

നിയമനം ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി എപിജെ അബ്ദുൽ സാങ്കേതിക സർവകലാശാല വി.സി നിയമനം മുമ്പ് സുപ്രിംകോടതി റദ്ദാക്കിയിരുന്നു. വി.സി നിയമനത്തിന് ഒരു പേര് മാത്രമാണ് സെർച്ച് കമ്മിറ്റിക്ക് മുന്നിൽ വെച്ചതെന്നും ഇത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് നിയമനം കോടതി റദ്ദാക്കിയത്. ഈ വിധി ആയുധമാക്കിയാണ് ഗവർണർ ഒമ്പത് സർവകലാശാല വി.സിമാരോടും രാജി ആവശ്യപ്പെട്ടത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News