ജമ്മുകശ്മീരിൽ പട്രോളിങ്ങിനിടെ അപകടത്തിൽ മരിച്ച മലപ്പുറം സ്വദേശി സുബേദാർ കെ. സജീഷിന് വിട നൽകി ജന്മനാട്

പതിവ് പരിശോധനയ്ക്കിടെ കാൽവഴുതി കൊക്കയിലേക്ക് വീണായിരുന്നു അപകടം

Update: 2025-11-23 10:47 GMT

മലപ്പുറം: ജമ്മു കശ്മീരിൽ പട്രോളിങ്ങിനിടെ അപകടത്തിൽ മരിച്ച മലപ്പുറം ഒതുക്കുങ്ങൽ സ്വദേശിയായ സൈനികൻ സുബേദാർ കെ. സജീഷിന് വിട നൽകി ജന്മനാട്. പതിവ് പരിശോധനയ്ക്കിടെ കാൽവഴുതി കൊക്കയിലേക്ക് വീണായിരുന്നു അപകടം. വീടിനോട് ചേർന്ന കുടുംബ ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളുടെ മൃതദേഹം സംസ്കരിച്ചു.

പ്രത്യേക വിമാനത്തിൽ ഇന്നലെ രാത്രി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം....സൈനിക ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി. തുടർന്ന് രാത്രി പത്തോടെ ഒതുക്കുങ്ങൽ ചെറുകുന്നിലെ വീട്ടിൽ എത്തിച്ചു. വീട്ടിലെത്തിയും ചെറുകുന്ന് ബാലപ്രബോധനി സ്കൂളിലെ പൊതുദർശനത്തിലുമായി പ്രമുഖർ ഉൾപ്പെടെ നൂറുകണക്കിനാളുകൾ അന്തിമോപചാരം അർപ്പിച്ചു.

Advertising
Advertising

കഴിഞ്ഞമാസമായിരുന്നു അവസാനമായി സജീഷ് നാട്ടിലെത്തിയത്. ഏറ്റവും സൗമ്യനായിരുന്നു സജീഷ് എന്ന് സഹപ്രവർത്തകർ പറയുന്നു. കഴിഞ്ഞ് 27 വർഷമായി സൈനികനായിരുന്നു 48കാരനായ സജീഷ്. വീടിനോട് ചേർന്ന കുടുംബ ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളുടെ മൃതദേഹം സംസ്കരിച്ചു.

Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News