പുതിയാപ്പയിൽ തീപൊള്ളലേറ്റ് യുവതി മരിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ

സ്ത്രീധന പീഡനവും ആത്മഹത്യ പ്രേരണയും ഭർത്താവ് ലിനീഷിനെതിരെ ചുമത്തി

Update: 2021-12-02 10:29 GMT
Advertising

കോഴിക്കോട് പുതിയാപ്പയിൽ തീപൊള്ളലേറ്റ് യുവതി മരിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. പുതിയാപ്പ സ്വദേശി ചെട്ടിപ്പുറത്ത് ലിനീഷിനെയാണ് കോഴിക്കോട് സിറ്റി എസിപി അറസ്റ്റ് ചെയ്തത്. തീപൊള്ളലേറ്റ് ഇയാളുടെ ഭാര്യ ശരണ്യയും കിണറ്റിൽ വീണ് സാക്ഷിയായ ബന്ധുവും മരിച്ചിരുന്നു. സ്ത്രീധന പീഡനവും ആത്മഹത്യ പ്രേരണയും ലിനീഷിനെതിരെ ചുമത്തിയിട്ടുണ്ട്.

മരണപ്പെട്ട ശരണ്യക്ക് തീപിടിച്ചപ്പോൾ അണക്കാൻ ഭർത്താവ് ലിനീഷ് വിസമ്മതിച്ചുവെന്ന് അയൽവാസി മൊഴിനൽകിയിരുന്നു. കേസിൽ അയൽവാസി രാജേഷാണ് പൊലിസിന് നിർണ്ണായക മൊഴി നൽകിയത്. യുവതിക്ക് തീപിടിച്ചപ്പോൾ അണക്കാൻ പറഞ്ഞെങ്കിലും ഭർത്താവ് ലിനീഷ് വിസമ്മതിച്ചുവെന്ന മൊഴി കേസിൽ വഴിത്തിരിവാകും. ശരണ്യയെ ഭർത്താവ് ലിനീഷ് തീകൊളുത്തി കൊന്നതാണെന്ന് ബന്ധുക്കൾ നേരത്തെ പരാതി നൽകിയിരുന്നു. കുട്ടി കരയുന്നത് പോലുള്ള ശബ്ദം കേട്ട് ഉണർന്നപ്പോൾ ശരണ്യക്ക് തീപിടിച്ചതാണ് കണ്ടെതെന്ന് രാജേഷ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ശരണ്യക്ക് തീപിടിച്ച സമയത്ത് ഭർത്താവ് ലിനീഷ് ആരെയോ ഫോൺ ചെയ്ത് നിൽക്കുന്നത് കണ്ടെന്ന് മറ്റൊരു അയൽവാസി ഉണ്ണിയും മൊഴി നൽകി.

Full View

ഒൻപത് ദിവസത്തിനിടെയാണ് ശരണ്യയും ബന്ധു ജാനകിയും മരിച്ചത്. ശരണ്യയെ ഭർത്താവ് ലിനീഷ് തീകൊളുത്തി കൊന്നതാണെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. ശരണ്യയുടെ മരണത്തിലെ ദൃക്സാക്ഷിയാണ് മരിച്ച ജാനകിയെന്ന് പൊലിസ് പറയുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News