'സുപ്രിംകോടതിക്കെതിരെ ആർഎസ്എസ് നേതാവ് ജെ.നന്ദകുമാർ നടത്തിയത് കലാപാഹ്വാനം, നടപടിയെടുക്കണം'; ജോൺ ബ്രിട്ടാസ് എം.പി

കേണൽ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ മധ്യപ്രദേശ് മന്ത്രി വിജയ് ഷായെ പുറത്താക്കണമെന്നും ബ്രിട്ടാസ്

Update: 2025-05-14 06:48 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡല്‍ഹി: പഹൽഗാം തീവ്രവാദ ആക്രമണത്തിന് കാരണം സുപ്രിംകോടതിയാണെന്ന ആർഎസ്എസ് നേതാവ് ജെ.നന്ദകുമാറിനെതിരെ നടപടിയെടുക്കണമെന്ന് ജോൺ ബ്രിട്ടാസ് എം.പി. ആർഎസ്എസിനെ ബാധിച്ചിരിക്കുന്ന മനോരോഗത്തിന്റെ പ്രതിഫലനമാണിതെന്നും ബ്രിട്ടാസ് മാധ്യമങ്ങളോട് പറഞ്ഞു.

കേണൽ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ മധ്യപ്രദേശ് മന്ത്രി വിജയ് ഷായെ പുറത്താക്കണമെന്നും ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു. 'വിജയ് ഷായുടെ പ്രതികരണം വിഷലിപ്തമാണ്. ഇത് ഒറ്റപ്പെട്ട പ്രതികരണമല്ല, വിജയ് ഷാ സമൂഹങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുകയാണ്.ഇയാൾക്കെതിരെയും കേസെടുക്കണം. വിക്രം മിസ്രിക്കെതിരെയും സംഘടിത സൈബർ ആക്രമണം നടത്തിയെന്നും' ബ്രിട്ടാസ് പറഞ്ഞു.

Advertising
Advertising

'ഓപ്പറേഷൻ സിന്ദൂറുമായുള്ള വിശദീകരണം ഇതുവരെയും കേന്ദ്രം പുറത്ത് വിട്ടിട്ടില്ല.ഒരു തീവ്രവാദി പോലും നമ്മുടെ മണ്ണിൽ കാലുകുത്തില്ലെന്നും, കാലുകുത്തിയാൽ പുരികത്തിന്റെ നെറുകയിലേക്ക് വെടിവെക്കാനറിയാമെന്നുമായിരുന്നു കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞത്.പഹൽഗാമിൽ 26 നിരപരാധികളുടെ ജീവനെടുത്ത ഒരു തീവ്രവാദിയെ പോലും ഇവർക്കെന്തുകൊണ്ട് പിടിക്കാൻ സാധിച്ചില്ല.ഇതിനെല്ലാം പാർലമെന്റിൽ മറുപടി നൽകണം'. ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടു.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News