ഗവർണർക്ക് വഴങ്ങി കേരള സർവകലാശാല; സെനറ്റ് അംഗങ്ങളെ പുറത്താക്കി നോട്ടീസ്

ഗവർണറുടെ നടപടി കോടതിയിൽ നേരിടുന്നതിനുള്ള സർവകലാശാലയുടെ നീക്കമാണിതെന്നാണ് നിയമവിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്.

Update: 2022-10-20 13:35 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: തർക്കങ്ങൾക്കൊടുവിൽ ഗവർണർക്ക് വഴങ്ങി കേരള സർവകലാശാല. സെനറ്റ് അംഗങ്ങളെ പുറത്താക്കി സർവകലാശാല നോട്ടീസയച്ചു. പതിനഞ്ച് സെനറ്റ് അംഗങ്ങൾക്കും നോട്ടീസ് നൽകി. 

കഴിഞ്ഞ ദിവസം പതിനഞ്ച് സെനറ്റ് അംഗങ്ങളെയും പുറത്താക്കിക്കൊണ്ട് ഗവർണർ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർവകലാശാല ഔദ്യോഗികമായി ഇവരെ പുറത്താക്കിയതായി അറിയിച്ചിരിക്കുന്നത്. പതിനൊന്ന് സെനറ്റ് പ്രതിനിധികൾക്കും നാല് വകുപ്പ് മേധാവികൾക്കുമടക്കം പതിനഞ്ച് സെനറ്റ് അംഗങ്ങൾക്കും ഇതിനോടകം നോട്ടീസ് അയച്ചു. 

ഇതോടെ നവംബർ 4ന് സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ ഇവർക്ക് നൽകിയ ക്ഷണവും റദ്ദാക്കപ്പെടും എന്നാൽ, ഗവർണറുടെ നടപടി കോടതിയിൽ നേരിടുന്നതിനുള്ള സർവകലാശാലയുടെ നീക്കമാണിതെന്നാണ് നിയമവിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്.

സർവകലാശാല ഔദ്യോഗികമായി സെനറ്റ് അംഗങ്ങളെ നീക്കം ചെയ്‌ത സാഹചര്യത്തിൽ ഗവർണർ ചട്ടവിരുദ്ധമായി ഇടപെട്ടു എന്ന രീതിയിൽ നിയമപരമായി മുന്നോട്ട് പോകാനാണ് സർവകലാശാല തുനിയുന്നതെന്നും നിയമവിദഗ്‌ധർ വിലയിരുത്തുന്നു. നവംബറിൽ നടക്കുന്ന സെനറ്റ് യോഗത്തിലേക്ക് പുതിയ പതിനഞ്ച് അംഗങ്ങളെ നിയമിക്കുന്നതടക്കമുള്ള നടപടികളുമായി രാജ്ഭവൻ മുന്നോട്ട് പോകുന്നതിനിടെയാണ് സർവകലാശാലയുടെ നീക്കം. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News