മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ജനസദസുകൾ; യു.ഡി.എഫിന്റെ 41 മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ തീരുമാനം

നവംബർ 18 മുതൽ 24 വരെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡല പര്യടനം നടത്തുക.

Update: 2023-09-24 05:27 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും കേരളമുടനീളം സഞ്ചരിക്കുമ്പോൾ യു.ഡി.എഫിന്റെ 41 മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ എൽ.ഡി.എഫ് തീരുമാനം. എൽ.ഡി.എഫിന്റെ 99 എം.എൽ.എമാരുടെ മണ്ഡലത്തിൽ നടക്കുന്ന പരിപാടിക്ക് ഒപ്പമോ അതിൽ കൂടുതലോ ജനപങ്കാളിത്തതോടെ ജനസദസ് പരിപാടി സംഘടിപ്പിക്കണമെന്നാണ് മുന്നണി നിർദേശം. കുറഞ്ഞത് 10,000 പേരെയെങ്കിലും ഒരു സ്ഥലത്തെ പരിപാടിയിൽ പങ്കെടുപ്പിക്കാനാണ് തീരുമാനം.

പൊതുതെരഞ്ഞെടുപ്പുകൾക്ക് മുമ്പ് സാധാരണ നടത്താറുള്ള പാർട്ടി ജാഥകൾ ഇടത് മുന്നണി ഇത്തവണ നടത്തേണ്ടതില്ലെന്നാണ് ഇതുവരെയുള്ള തീരുമാനം. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന ജനസദസ് വഴി സർക്കാരിന്റെ പ്രവർത്തനങ്ങളും കേന്ദ്രസർക്കാരിന്റെ വീഴ്ചകളും ജനങ്ങളിലേക്ക് എത്തിക്കാനാണ് സി.പി.എം ലക്ഷ്യംവെക്കുന്നത്.

Advertising
Advertising

ജനസദസുകളിൽ പങ്കെടുക്കേണ്ടെന്ന് യു.ഡി.എഫ് തീരുമാനിച്ചിരുന്നു. സർക്കാരിന്റെ പരിപാടിയാണെങ്കിലും എൽ.ഡി.എഫ് സംഘടിപ്പിക്കുന്ന പരിപാടിയായതിനാൽ അതിന്റെ മെച്ചം സർക്കാരിനാവുമെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ് ഈ തീരുമാനമെടുത്തത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഒരു കെ.എസ്.ആർ.ടി.സി ബസിൽ സംസ്ഥാനം മുഴുവൻ സഞ്ചരിക്കുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒരു ദിവസം നാല് മണ്ഡലങ്ങളിലാണ് ജനസദസ് നടക്കുക.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News