മിൽമ ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു; സ്ഥാനക്കയറ്റം അടക്കമുള്ള കാര്യങ്ങൾ ഇന്ന് തീരുമാനിക്കും

മേഖലാ ചെയർപേഴ്സനുമായി നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്

Update: 2024-05-15 00:43 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: മിൽമയിൽ ജീവനക്കാർ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. മിൽമ തിരുവനന്തപുരം മേഖലാ ചെയർപേഴ്സനുമായി നടത്തിയ ചർച്ചയിലാണു സമരം ഒത്തുതീർപ്പായത്. സ്ഥാനക്കയറ്റം അടക്കമുള്ള കാര്യങ്ങൾ ഇന്ന് ഡയറക്ടർ ബോർഡ് ചേർന്ന് തീരുമാനിക്കും.

ഉയർന്ന തസ്തികയിൽ ഉള്ളവർക്ക് മാത്രം സ്ഥാനക്കയറ്റം നൽകുന്നുവെന്നും നാലുവർഷമായി സാധാരണ ജീവനക്കാർക്ക് സ്ഥാനക്കയറ്റം നൽകുന്നില്ലെന്നും ആരോപിച്ചായിരുന്നു തൊഴിലാളികളുടെ സമരം. തിരുവനന്തപുരം അമ്പലത്തറയിലും, കൊല്ലം തേവള്ളിയിലും പത്തനംതിട്ടയിലും സമരം നടന്നു. തുടർന്നാണ് മാനേജ്മെൻറ് ചർച്ചയ്ക്ക് തയ്യാറായത്. മിൽമ തിരുവനന്തപുരം മേഖലാ ചെയർപേഴ്സൺ മാണി മണി വിശ്വനാഥിന്റെ നേതൃത്വത്തിൽ ആയിരുന്നു ചർച്ച. ജീവനക്കാർക്ക് വേണ്ടി ഐഎൻടിയു സിഐടിയു നേതാക്കൾ ചർച്ചയിൽ പങ്കെടുത്തു. മണിക്കൂറുകൾ നീണ്ട ചർച്ചയ്ക്കൊടുവിൽ സമരം ഒത്തുതീർപ്പായി.

Advertising
Advertising

അർഹതപ്പെട്ട ജീവനക്കാർക്ക് സ്ഥാനക്കയറ്റം നൽകും എന്ന് ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. ഈ മാസം 30നകം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കും. സമരത്തിനെതിരെ നൽകിയ പരാതി പിൻവലിക്കുമെന്നും മിൽമ മാനേജ്മെൻറ് ഉറപ്പുനൽകി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഡയറക്ടർ ബോർഡ് ചേർന്ന് തീരുമാനിക്കും. സമരം അവസാനിച്ചതോടെ ഇന്ന് 12 മണിമുതൽ ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിക്കും.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News