ഐ.എ.എസ് തലപ്പത്ത് മാറ്റം; മുഹമ്മദ് ഹനീഷ് വീണ്ടും വ്യവസായ വകുപ്പില്‍

കുറച്ചു ദിവസങ്ങൾക്കുമുമ്പാണ് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്നും മുഹമ്മദ് ഹനീഷിനെ മാറ്റിക്കൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്

Update: 2023-05-20 11:32 GMT

തിരുവനന്തപുരം: ഐ.എ.എസ് തലപ്പത്ത് വീണ്ടും മാറ്റം. മുഹമ്മദ് ഹനീഷിനെ വീണ്ടും വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. ആരോഗ്യവകുപ്പിന് കീഴിൽ മൈനിങ് ജിയോളജി പ്ലാന്റേഷൻ ചുമതല കൂടി അദ്ദേഹത്തിന് നൽകിയിട്ടുണ്ട്.

കുറച്ചു ദിവസങ്ങൾക്കുമുമ്പാണ് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്നും മുഹമ്മദ് ഹനീഷിനെ മാറ്റിക്കൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. ആരോഗ്യവകുപ്പിലെ പ്രിൻസിപ്പൽ സെക്രട്ടറിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ നിയമനം. ഇന്നലെയാണ് എ.ഐ ക്യാമറ വിവാദത്തിൽ അന്ന് അന്വേഷണം നടത്തിയ മുഹമ്മദ് ഹനീഷ് സംസ്ഥാന സർക്കാരിന് റിപ്പോർട്ട നൽകിയത്.

Advertising
Advertising

അതിന് പിന്നാലെയാണ് അദ്ദേഹത്തെ വീണ്ടും വ്യവസായ വകുപ്പിലേക്ക് വീണ്ടും കൊണ്ടുവന്നിരിക്കുന്നത്. എന്നാൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ പൂർണ ചുമതലല്ല നൽകിയിരിക്കുന്നത്. മൈനിങ് ആന്റ് ജിയോളജി വകുപ്പിന്റെ ചുമത അദ്ദേഹത്തിന് നൽകിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. അതേസമയം

എ.ഐ ക്യാമറ അഴിമതിയിൽ കെൽട്രോണിനെ വെള്ളപൂശാൻ ശ്രമം നടക്കുന്നുവെന്ന് രമേശ് ചെന്നത്തല ആരോപിച്ചു. 'സർക്കാരിനൊപ്പം നിൽക്കാത്തതിനാലാണ് വ്യവസായ വകുപ്പ് സെക്രട്ടറിയെ മാറ്റിയത്. മൂന്നാഴ്ച്ച കഴിഞ്ഞാണ് റിപ്പോർട്ട് സമർപ്പിച്ചത്. കെൽട്രോണിനെ വെള്ളപൂശുന്ന റിപ്പോർട്ടാണ് സമർപ്പിച്ചത്. കള്ള റിപ്പോർട്ട് കൊണ്ട് തീവെട്ടിക്കൊള്ള മൂടി വെക്കാനാകില്ല. പ്രസാഡിയോയുമായുള്ള ബന്ധം വെളിപ്പെടുത്തണം. ഇതിനെല്ലാം മുഖ്യമന്ത്രി മറുപടി പറയണം. രമേശ് ചെന്നിത്തല പറഞ്ഞു.

എന്നാൽ നടപടികൾ എല്ലാം സുതാര്യമായിരുന്നുവെന്നും ഉയർന്നു വന്ന ആക്ഷേപങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയെന്നും വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. പ്രസാഡിയോ കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാർ പരിശോധിക്കേണ്ടതില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം.

സംസ്ഥാനമുടനീളം എ.ഐ ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ ഉയർന്നുവന്ന പശ്ചാത്തലത്തിലാണ് സർക്കാർ തലത്തിൽ അന്വേഷണം പ്രഖ്യാപിച്ചത്. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന മുഹമ്മദ് ഹനീഷ് തയ്യാറാക്കിയ റിപ്പോർട്ട് ഇന്നലെ സർക്കാരിന് കൈമാറി. പ്രതിപക്ഷമടക്കം ഉയർത്തിയ ആരോപണങ്ങളിൽ വസ്തുതയില്ലെന്ന് കണ്ടെത്തിയതായി മന്ത്രി പി രാജീവ് പറഞ്ഞു. ഉപകരാർ നൽകിയതിലും യാതൊരു തെറ്റുമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News