നാല് കൊല്ലം മുമ്പ് നടന്ന മുങ്ങിമരണം കൊലപാതകം; സുഹൃത്ത് അറസ്റ്റിൽ

2019 നവംബർ 18 ന് ആണ് കൈപ്പറമ്പ് സ്വദേശി രാജേഷ് പുഴയിൽ മുങ്ങി മരിച്ചത്

Update: 2023-04-26 07:06 GMT
Advertising

തൃശൂർ: കുന്നംകുളത്ത് നാല് കൊല്ലം മുമ്പ് നടന്ന മുങ്ങിമരണം കൊലപാതകമെന്ന് കണ്ടെത്തി. 2019ൽ മരിച്ച കൈപ്പറമ്പ് സ്വദേശി രാജേഷും സുഹൃത്ത് വരന്തരപ്പിള്ളി സ്വദേശി സലീഷും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

2019 നവംബർ 18 ന് ആണ് കൈപ്പറമ്പ് സ്വദേശി രാജേഷ് പുഴയിൽ മുങ്ങി മരിച്ചത്. ഇരുവരും പുഴയ്ക്കരികിൽ നിന്ന് മദ്യപിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന ഇരുവരും തമ്മിൽ മൊബൈൽഫോണിന്റെ പേരിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

രാജേഷിനെ പുഴയിലേക്ക് തള്ളിയിട്ട ശേഷം സലീഷ് അവിടെനിന്നും ഓടുകയായിരുന്നു. മദ്യലഹരിയിലായിരുന്നതിനാല്‍ രാജേഷിന് പുഴയില്‍ നിന്ന് രക്ഷപ്പെടാനുമായില്ല.  സംഭവ സ്ഥലത്തു നിന്നും സലീഷിന്റെ മൊബൈൽ ഫോൺ ലഭിച്ചതാണ് കൊലപാതകമാണെന്ന സംശയത്തിലേക്ക് പൊലീസിനെ നയിച്ചത്. സലീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News