പെൺകുട്ടിയെ അശ്ലീല വിഡിയോ കാണിച്ച കേസ്‌: പ്രതിയെ പിടികൂടാനാകാതെ പൊലീസ്

പ്രാദേശിക കോൺഗ്രസ് നേതൃത്വം ഇടപെട്ടെന്ന് ബന്ധുക്കൾ

Update: 2023-12-30 01:19 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: നാദാപുരം പാറക്കടവിൽ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ അശ്ലീല വിഡിയോ കാണിച്ച കേസിലെ പ്രതിയെ 12 ദിവസമായിട്ടും പിടികൂടാനാകാതെ പൊലീസ്. ബാങ്ക് ജീവനക്കാരനായ പ്രതിയെ പൊലീസും പ്രാദേശിക കോൺഗ്രസ് നേതൃത്വവും സംരക്ഷിക്കുന്നുവെന്നാണ് ആക്ഷേപം. ബാങ്കിലെത്തിയ 16കാരിയെ ജീവനക്കാരൻ ഫോണിൽ അശ്ലീല ദൃശ്യം കാണിച്ചുവെന്നാണ് കേസ്.

നാദാപുരം പാറക്കടവ് കേരള ബാങ്ക് ബ്രാഞ്ചിൽ ഡിസംബർ 19നാണ് സംഭവം. ബാങ്കിലെത്തിയ പ്ലസ് വൺ വിദ്യാർഥിനിയെ ബാങ്കിലെ പാർട്ട്‌ ടൈം സ്വീപർ നടുക്കണ്ടിയിൽ ദീപക് സുരേഷ് അശ്ലീല വിഡിയോ കാണിച്ചെന്നാണു പരാതിയിലുള്ളത്. സംഭവത്തിൽ അന്നുതന്നെ വളയം പൊലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. പ്രതിയെ പ്രാദേശിക കോൺഗ്രസ് നേതൃത്വം സംരക്ഷിക്കുകയാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

പ്രതിയെ രണ്ടു ദിവസത്തിനകം അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് ചെക്യാട് പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് കമ്മിറ്റി വ്യക്തമാക്കി. പ്രതി ഒളിവിലാണെന്നും മൊബൈൽ ടവർ ലൊക്കേഷൻ ഉൾപ്പെടെ ശേഖരിച്ചു പ്രതിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും വളയം പൊലീസ് അറിയിച്ചു.

Full View

Summary: The accused in the case of showing obscene video to a minor girl in Nadapuram Parakadav, Kozhikode, could not be arrested even after 12 days.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News