വേതനവും ബോണസുമില്ല; തിരുവനന്തപുരത്ത് എയർ ഇന്ത്യ സാട്‌സ് മാനേജ്‌മെൻറിനെതിരെ തൊഴിലാളികളുടെ സംയുക്ത സമരം

മാനേജ്‌മെൻറ് തൊഴിലാളി വിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നതെന്ന് സമരക്കാർ

Update: 2024-09-08 01:13 GMT

തിരുവനന്തപുരം: വേതനവും ബോണസും നിഷേധിക്കുന്ന എയർ ഇന്ത്യ സാട്‌സ് മാനേജ്‌മെൻറിനെതിരെ സംയുക്ത സമരവുമായി തൊഴിലാളികൾ. കഴിഞ്ഞ മൂന്നു വർഷത്തിലേറെയായി മാനേജ്‌മെൻറ് ശമ്പള പരിഷ്‌കരണം നടത്തിയിട്ടില്ലെന്നാണ് തൊഴിലാളികളുടെ ആരോപണം. മാനേജ്‌മെൻറ് തൊഴിലാളി വിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നതെന്ന് സംയുക്ത സമരസമിതി പറഞ്ഞു.

ജീവനക്കാരുടെ ശമ്പള വർധനവിലും മറ്റും നടപടി ആവശ്യപ്പെട്ട് ആറുമാസം മുമ്പുതന്നെ കമ്പനിക്ക് നോട്ടീസ് നൽകിയെങ്കിലും ഇതു വരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് സമരക്കാർ പറഞ്ഞു. റീജണൽ ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ പല തവണ ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. സമരം യാത്രക്കാരെ ബാധിക്കുമെന്നതിൽ വിഷമമുണ്ടെന്നും വിഷയത്തിൽ മാനേജ്‌മെന്റാണ് ഉടൻ തീരുമാനമെടുക്കേണ്ടതെന്നും തൊഴിലാളികൾ പറഞ്ഞു.

Advertising
Advertising

2022ലാണ് അവസാനമായി ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയത്. പിന്നീട് നടത്തിയ ചർച്ചകളിൽ വേതനം സംബന്ധിച്ച് ഏകപക്ഷീയ നിലപാടാണ് കമ്പനി സ്വീകരിച്ചിരുന്നത്. കമ്പനി തീരുമാനിക്കുന്ന തുക വേണമെങ്കിൽ തൊഴിലാളികൾ അംഗീകരിച്ചാൽ മതിയെന്ന സമീപനമായിരുന്നു മാനേജ്‌മെന്റ് സ്വീകരിച്ചത്. നിയമപരമായി ലേബർ കമ്മീഷൻ ശിപാർശ ചെയ്യുന്ന ശമ്പള പരിഷ്‌കരണം മാത്രമാണ് മുന്നോട്ടുവെക്കുന്നതെന്നും അത് ന്യായമാണെന്നുമാണ് തൊഴിലാളികളുടെ വാദം. മാനേജ്‌മെന്റിനും തൊഴിലാളികൾക്കും അനുയോജ്യമായ ശമ്പള വർധന ലേബർ കമ്മീഷൻ മുന്നോട്ട് വെച്ചെങ്കിലും കമ്പനി അതും അംഗീകരിക്കാൻ തയാറായില്ലെന്നും ആക്ഷേപമുണ്ട്.

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News