യുവ അഭിഭാഷകയെ മര്‍ദിച്ച കേസിൽ പ്രതി ബെയ്‌ലിന്‍ ദാസിനെതിരായ കർശന നടപടികളിൽ ഇളവ്

നിബന്ധനകള്‍ക്ക് വിധേയമായി പ്രാക്ടീസ് ചെയ്യാൻ അനുമതി നൽകിയതായി ബാർ കൗൺസിൽ ഹൈക്കോടതിയെ അറിയിച്ചു

Update: 2025-07-15 12:40 GMT

തിരുവനന്തപുരം: യുവ അഭിഭാഷകയെ മര്‍ദിച്ച കേസിലെ പ്രതി ബെയ്‌ലിന്‍ ദാസിന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാനുള്ള വിലക്കിൽ ഇളവ് അനുവദിച്ച് കേരള ബാര്‍ കൗണ്‍സില്‍. നിബന്ധനകള്‍ക്ക് വിധേയമായി പ്രാക്ടീസ് ചെയ്യാൻ അനുമതി നൽകിയതായി ബാർ കൗൺസിൽ ഹൈക്കോടതിയെ അറിയിച്ചു. കേസിലെ ജാമ്യ വ്യവസ്ഥകൾക്ക് വിധേയമായിട്ടാണ് പ്രാക്ടീസ് അനുമതി. സസ്‌പെന്‍ഷന്‍ നടപടി ചോദ്യം ചെയ്ത് ബെയ്‌ലിന്‍ ദാസ് നല്‍കിയ ഹരജിയിലാണ് ബാര്‍ കൗണ്‍സില്‍ ഹൈക്കോടതിയിൽ നിലപാട് അറിയിച്ചത്. എന്നാൽ അച്ചടക്ക നടപടി തുടരാനാണ് ബാർ കൗൺസിൽ തീരുമാനം.

യുവ അഭിഭാഷകയെ മർദിച്ചത് അതിക്രൂരമാണ് എന്ന് ചൂണ്ടിക്കാട്ടി നേരത്തെ കർശനമായ നിബന്ധനകളാണ് ബാർ കൗൺസിൽ ബെയ്ലിന് ദാസിനെതിരെ സ്വീകരിച്ചിരുന്നത്. അച്ചടക്ക നടപടികൾ എടുക്കന്നതിനോടൊപ്പം പ്രാക്ടീസ് ചെയ്യുന്നതിനും വിലക്കേർപ്പെടുത്തിയിരുന്നു. ഈ നടപടികളാണ് ബെയ്ലിൻ ദാസ് ഹൈക്കോടതിയിൽ ചോദ്യം ചെയ്തത്. ബാർ കൗൺസിലിന്റെ അഭിപ്രായം തേടിയതിന് ശേഷമാണ് കോടതി നടപടികളിൽ ഇളവ് നൽകി കൊണ്ടുള്ള തീരുമാനമെടുത്തിരിക്കുന്നത്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News