'ഒരു പപ്പടവും കൂടി ചോദിച്ചു, അതവന്മാർ തന്നില്ല..' കെ.വി തോമസിനെ ട്രോളി ടി.സിദ്ധിഖ്

വിഭവ സമൃദ്ധമായ ഭക്ഷണ തളികയുടെ ചിത്രം പങ്കുവെച്ചായിരുന്നു കോൺഗ്രസ് എം.എൽ.എയുടെ പരിഹാസം

Update: 2022-05-11 08:38 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുന്ന കെ.വി തോമസിനെ ട്രോളി കോൺഗ്രസ് എം.എൽ.എ ടി.സിദ്ധിഖ്.

എന്തിനാ പോയത്..?

'ഒരു പപ്പടവും കൂടി ചോദിച്ചു, അതവന്മാർ തന്നില്ല..'

എന്നാണ് എം.എൽ.എ ഫേസ്ബുക്കിൽ കുറിച്ചത്. വിഭവ സമൃദ്ധമായ ഭക്ഷണ തളികയുടെ ചിത്രം പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. കോൺഗ്രസിൽ ഇത്രയേറെ സ്ഥാനമാനങ്ങൾ സ്ഥാനങ്ങൾ നൽകിയിട്ടും അദ്ദേഹം എൽ.ഡി.എഫിനൊപ്പം നിൽക്കുന്നതിനെ പരോക്ഷമായി തന്നെയാണ് ടി.സിദ്ധിഖ് എം.എൽ.എ പരിഹസിച്ചത്.

Full View

എൽ.ഡി.എഫിന് വേണ്ടി പ്രചാരണം നടത്തുമെന്ന് ഇന്ന് രാവിലെയാണ് കൊച്ചിയിൽ വെച്ച് കെ.വി തോമസ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നാളെ മുഖ്യമന്ത്രി നടത്തുന്ന ഇടതുമുന്നണി പ്രചാരണ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. എൽ.ഡി.എഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെങ്കിലും എക്കാലവും കോൺഗ്രസുകാരനായിരിക്കുമെന്നായിരിക്കും കെ.വി തോമസ് പറഞ്ഞത്.

കോൺഗ്രസ് നേതൃത്വത്തിന് തന്നെ പുറത്താക്കാൻ കഴിയുമെങ്കിൽ പുറത്താക്കട്ടെ എന്നും തോമസ് വെല്ലുവിളിച്ചു. അതേ സമയം പ്രത്യേകം ക്ഷണിക്കാൻ തൃക്കാക്കരയിൽ ആരുടെയും കല്യാണമൊന്നുമില്ല എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രാവിലെ പറഞ്ഞത്. ഇതിനോടും കെ.വി തോമസ് പ്രതികരിച്ചിരുന്നു. എല്ലാവരും പങ്കെടുക്കുന്നത് കല്യാണത്തിനാണോ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News