തോട്ടട ഐടിഐ സംഘർഷം; കണ്ണൂർ ജില്ലയിൽ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക് പ്രഖ്യാപിച്ചു

സംസ്ഥാന വ്യാപക പ്രതിക്ഷേധത്തിനും ആഹ്വാനം

Update: 2024-12-11 15:55 GMT
Editor : ശരത് പി | By : Web Desk

കണ്ണൂർ: തോട്ടട ഐടിഐ സംഘർഷത്തിന് പിന്നാലെ കണ്ണൂർ ജില്ലയിൽ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക് പ്രഖ്യാപിച്ചു. സംസ്ഥാന വ്യാപക പ്രതിക്ഷേധത്തിനും ആഹ്വാനമുണ്ട്.

 തോട്ടട ഐടിഐയിൽ ഉണ്ടായത് ക്രൂരമായ അക്രമമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. കണ്ണൂരിൽ സിപിഎം അടുത്ത തലമുറയിലേക്കുള്ള ക്രിമിനലുകളെ വളർത്തുകയാണ്, എസ്എഫ്ഐ അല്ലാത്ത എല്ലാവരെയും അവർ ആക്രമിക്കുന്നു. തോട്ടട ഐടിഐ എസ്എഫ്ഐയുടെ ആയുധപ്പുരയാണെന്നും ചില അധ്യപകർ ഇതിന് കൂട്ട് നിൽക്കുന്നുവെന്നും സതീശൻ ആരോപണമുന്നയിച്ചു. ഇരകളെ ആണ് പൊലീസ് ലാത്തിച്ചാർജ് ചെയ്തത്. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ നിർദേശപ്രകാരമാണ് പൊലീസ് കെഎസ്യു പ്രവർത്തകരെ മർദിച്ചത്. മർദനമേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാൻ പോലും പൊലീസ് തയ്യാറായില്ലെന്ന് പറഞ്ഞ സതീശൻ വിഷയം കോൺഗ്രസ് ഗൗരവമായി ഏറ്റെടുക്കുമെന്നും കൂട്ടിച്ചേർത്തു.

Advertising
Advertising

34 വർഷങ്ങൾക്കുശേഷമാണ് കണ്ണൂർ തോട്ടട ഐടിഐയിൽ KSU യൂണിറ്റ് രൂപികരിക്കുകയും കൊടിമരം സ്ഥാപിക്കുകയും ചെയ്തത്. മൂന്ന് ദിവസങ്ങൾക്കു മുൻപാണ് ഇവിടെ കൊടിമരം സ്ഥാപിച്ചത്. മണിക്കൂറുകൾക്കുള്ളിൽ SFI പ്രവർത്തകർ ഇത് പിഴുതുമാറ്റിയെന്നാണ് KSU പ്രവർത്തകരുടെ ആക്ഷേപം.KSU ജില്ലാ പ്രസിഡന്റ് അതുലും സംസ്ഥാന നേതാവായ ഫർഹാൻ മുണ്ടേരിയുമടക്കമുള്ള നേതാക്കൾ പ്രിൻസിപ്പലിനെ കണ്ട് പരാതി നൽകാൻ കോളേജ് ക്യാംപസിലെത്തി. തുടർന്ന് ഇവർ ക്യാംപസിനകത്ത് കൊടി സ്ഥാപിക്കുകയും ചെയ്തു. പിന്നീട് പൊലീസിനോട് സംസാരിച്ച് പ്രിൻസിപ്പലിനെ കാണാൻ അവസരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു. പൊലീസ് തന്നെയാണ് ഇവരെയും കൊണ്ട് പ്രിൻസിപ്പലിന്റെ റൂമിലേക്ക് പോകുന്നതും.

എന്നാൽ പോകുന്ന വഴി SFI പ്രവർത്തകർ ഇവരെ തടഞ്ഞു. തുടർന്ന് ഇവർ തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിൽ നിരവധി വിദ്യാർഥികൾക്ക് ക്രൂര മർദനമാണേറ്റത്. സംഘർഷത്തെത്തുടർന്ന് കണ്ണൂർ തോട്ടട ഗവൺമെന്റ് ഐടിഐ അനിശ്ചിതകാലത്തേക്ക് അടച്ചു. വെള്ളിയാഴ്ച്ച സർവ്വകക്ഷി യോഗം വിളിക്കുമെന്ന് പൊലീസ് അറിയിച്ചു.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News