സമരം അവസാനിച്ചു; വിഴിഞ്ഞം തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു

പുലിമുട്ട് നിർമ്മാണത്തിനായി പ്രതിദിനം മുപ്പതിനായിരം ടൺ കല്ലിടും

Update: 2022-12-08 09:49 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം അവസാനിച്ചതോടെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. പദ്ധതി പ്രദേശത്തേക്ക് കൂടുതൽ ലോഡുകൾ എത്തിച്ചു. മുല്ലൂർ കവാടത്തിനു മുന്നിലെ സമരപ്പന്തൽ ഇന്നലെയാണ് പൊളിച്ചു നീക്കിയത്. പകലും രാത്രിയുമായി നിർമാണ പ്രവർത്തനം നടത്താനാണ് ആലോചന.

സമരം മൂലം നഷ്ടപ്പെട്ട സമയം പരിഹരിക്കാൻ ഇരട്ടി വേഗത്തിൽ നിർമ്മാണം നടത്താനാണ് അദാനി ഗ്രൂപ്പിൻറെ തീരുമാനം. പുലിമുട്ട് നിർമ്മാണത്തിനായി പ്രതിദിനം മുപ്പതിനായിരം ടൺ കല്ലിടും. നേരത്തെ 15,000 കല്ലുകളാണ് ഇട്ടിരുന്നത്. കല്ലുകളുമായുള്ള ലോഡുകൾ പത്തരയോടെ വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചു. തുറമുഖ നിർമ്മാണത്തിന് ആവശ്യമായ മറ്റു സാമഗ്രികളും എത്തിച്ചിട്ടുണ്ട്.

സമരം അവസാനിപ്പിച്ച് പന്തൽ പൊളിച്ചെങ്കിലും, ലോഡുകൾ വരുന്നത് കണക്കിലെടുത്ത് സ്ഥലത്ത് പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. തിരുവനന്തപുരത്തിന് പുറമേ കൊല്ലം തീരത്തുള്ള ബാർജുകളും ഉടൻ എത്തിക്കും. 400 മീറ്റർ ബെർത്ത് നിർമാണം പൂർത്തിയാക്കി 2023 സെപ്റ്റംബറിൽ ആദ്യ കപ്പൽ എത്തിക്കാനാണ് നീക്കം. ആറുമാസത്തിലേറെയായി വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവച്ചിരിക്കുകയായിരുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News