മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധം: ജാമ്യം ലഭിച്ചത് രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങി കോൺഗ്രസ്

ജാമ്യം ലഭിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്ന് ജയിൽ മോചിതരാകും

Update: 2022-06-24 04:19 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച കേസിൽ ജാമ്യം ലഭിച്ചത് രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങി കോൺഗ്രസ്. ജാമ്യം ഉത്തരവിലെ കോടതി നിരീക്ഷണങ്ങൾ ഉയർത്തികാണിച്ചായിരിക്കും പ്രതിപക്ഷം ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കുക.  

വിമാനത്തിനകത്ത് നടന്ന പ്രതിഷേധ സമയത്ത് ഇ.പി ജയരാജൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും തള്ളിയിട്ടിരുന്നു. ജയരാജനെതിരെ എന്തുകൊണ്ട് നടപടി എടുത്തില്ല എന്ന ചോദ്യമുയർത്തി വീണ്ടും പ്രതിഷേധ പരിപാടിയിലേക്ക് നീങ്ങാൻ തന്നെയാണ് കോൺഗ്രസിന്റെ ശ്രമം. അതുപോലെ പ്രതിപക്ഷ നേതാവിൻറെ വസതിയുടെ മതിൽ ചാടിക്കടന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുക്കാത്തതും നിസാര വകുപ്പുകൾ ചുമത്തി ജാമ്യം നൽകിയതും ചർച്ചയാക്കാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം.

Advertising
Advertising

അതേസമയം, ജാമ്യം ലഭിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്ന് പുറത്തിറങ്ങും. ചോദ്യംചെയ്യൽ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഇന്നലെ ജയിലിലേക്ക് മടക്കി അയച്ചിരുന്നു. കണ്ണൂർ സ്വദേശികളായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അരലക്ഷം രൂപയുടെ ബോണ്ട് നൽകണം. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപെട്ടാലല്ലാതെ തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കരുത് എന്നതടക്കമുള്ള കർശന ഉപാധികളോടെയാണ് ജാമ്യം. കേസിലെ മൂന്നാം പ്രതി സുനിത്ത് നാരായണന് കോടതി മുൻകൂർ ജാമ്യവും അനുവദിച്ചിരുന്നു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News