എസ്ഡിപിഐ പ്രവർത്തകന്റെ കൊലപാതകത്തിന് കാരണം സിപിഎമ്മിന്റെ വർഗീയസംഘടനാ പ്രീണന നയം: യൂത്ത് കോൺഗ്രസ്

''ആർഎസ്എസ്-എസ്ഡിപിഐ കൊലപാതകങ്ങൾ പൊലീസിന്റെ അറിവോടെയാണോ എന്ന് സംശയിക്കേണ്ട ഘട്ടത്തിലേക്ക് ഇന്നത്തെ കൊലപാതകം വിരൽചൂണ്ടുന്നത്''

Update: 2022-04-15 15:42 GMT

തിരുവനന്തപുരം: കേരളത്തെ വർഗീയ സംഘടനകളുടെ വിളനിലമാക്കാൻ പിണറായി സർക്കാർ കൂട്ടുനിൽക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റെ എൻ.എസ് നുസൂർ. ആർഎസ്എസ്-എസ്ഡിപിഐ കൊലപാതകങ്ങൾ പൊലീസിന്റെ അറിവോടെയാണോ എന്ന് സംശയിക്കേണ്ട ഘട്ടത്തിലേക്ക് ഇന്നത്തെ കൊലപാതകം വിരൽചൂണ്ടുന്നത്. സിപിഎമ്മിന്റെ വർഗീയസംഘടനാ പ്രീണന നയം തന്നെയാണ് ഈ കൊലപാതകത്തിന് കാരണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

വർഗ്ഗീയ സംഘടനകളോടുള്ള കടുത്ത വിയോജിപ്പ് നിലനിർത്തിക്കൊണ്ട് തന്നെ പറയട്ടെ...

കേരളത്തെ വർഗ്ഗീയ സംഘടനകളുടെ വിളനിലമാക്കാൻ പിണറായി സർക്കാർ കൂട്ട് നിൽക്കുകയാണ്. RSS -SDPI കൊലപാതകങ്ങൾ പോലീസിന്റെ അറിവോടുകൂടിയാണോ എന്ന് സംശയിക്കേണ്ട ഘട്ടത്തിലേക്കാണ് ഇന്നത്തെ കൊലപാതകം വിരൽചൂണ്ടുന്നത് . കൊലപാതകത്തിന് പിന്നിൽ വ്യക്തമായ അജണ്ട പ്രത്യക്ഷമായി തന്നെ മനസ്സിലാകുന്നുണ്ട്. റമളാൻ മാസത്തെ നോയമ്പ് കാലത്ത് ജുമ് ആ നമസ്കാരം കഴിഞ്ഞുവരുന്ന സമയം തിരഞ്ഞെടുത്ത് കൊലപ്പെടുത്തുമ്പോൾ ഉണ്ടാകുന്ന വൈകാരികത തന്നെയാണ് കൊലയാളികളുടെ ലക്ഷ്യം.പാലക്കാട്‌ RSS പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തോടെ ജാഗരൂകരാകേണ്ട പോലീസ് നിസ്സംഗമനോഭാവം സ്വീകരിച്ചതിന്റെ ഫലമാണ് അഞ്ച് മാസം തികയുന്നതിന്റെ അന്ന് വിഷുദിവസം തിരഞ്ഞെടുത്ത് വർഗ്ഗീയത ഫണം വിടർത്തി ആടിയത്. ഈ കൊലപാതകങ്ങൾക്ക് ഉത്തരവാദികൾ സർക്കാർ തന്നെയാണ്. സിപിഎമ്മിന്റെ"വർഗ്ഗീയസംഘടനാ പ്രീണന നയം" തന്നെയാണ് ഈ കൊലപാതകത്തിനും കാരണം. ഒരു കുടുംബം കൂടി അനാഥത്വത്തിലേക്ക്...സുബൈറിന്റെ കുടുംബത്തിന്റെ വേദനയോടൊപ്പം പങ്ക് ചേരുന്നു....

Advertising
Advertising


Full View


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News