കുവൈത്ത് മന്ത്രിസഭയിൽ വൻ അഴിച്ച് പണി; നാല് പേരെമാറ്റി, പകരം വരുന്നത് പുതുമുഖങ്ങള്‍  

Update: 2018-12-25 03:14 GMT

കുവൈത്ത് മന്ത്രിസഭയിൽ വൻ അഴിച്ച് പണി. തൊഴിൽ സാമൂഹ്യക്ഷേമ വകുപ്പ് മന്തി ഹിന്ദ് അൽ സബീഹ് ഉൾപ്പെടെ പ്രമുഖരായ നാലു മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കി. പകരം നാലു പുതുമുഖങ്ങൾ നാളെ സ്ഥാനമേൽക്കും.

തൊഴിൽ, സാമൂഹികക്ഷേമ മന്ത്രി ഹിന്ദ് സബീഹ്, പെട്രോളിയം മന്ത്രി ബകീത് അൽ റഷീദി, പൊതുമരാമത്ത് മന്ത്രി ഹുസ്സാം റൂമി, പാർലമെൻറ് കാര്യ മന്ത്രി ആദിൽ അൽ ഖറാഫി എന്നിവരാണ് മന്ത്രിസഭയില്‍ നിന്ന് പുറത്തായത്. ഖാലിദ് അൽ ഫാദിൽ, മർയം അൽ ഉഖൈൽ, ഫഹദ് അൽ ഷഅ്ല, സഅദ് അൽ ഖർറാസ് എന്നിവരാണ് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് മുന്നിൽ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യുക. ഖാലിദ് അൽ ഫാദിലിന് പെട്രോളിയം വകുപ്പും മറിയം അൽ ഉഖൈലിന് ആസൂത്രണ-വികസകാര്യവുമാണ് നൽകുക. ഔഖാഫ് മന്ത്രിയായി ഫഹദ് അൽ ഷഅ്ല സത്യപ്രതിഞ്ജ ചെയ്യുമ്പോൾ സഅദ് അൽ ഖർറാസിനാണ് തൊഴിൽ വകുപ്പിന്റെ ചുമതല. നിലവിലെ വ്യവസായ-വാണിജ്യ മന്ത്രി ഖാലിദ് അൽ റൗദാന് സേവനകാര്യങ്ങളുടെ ചുമതല കൂടി നൽകും. നീതിന്യായ മന്ത്രി ഫഹദ് അൽ അഫാസിക്ക് ഔഖാഫിന് പകരം പാർലമെൻറ്കാര്യങ്ങളുടെ ചുമതല ഏൽപ്പിക്കും. വെള്ളപ്പൊക്കത്തെ തുടർന്ന് ഹുസ്സാം റൂമിയും വകുപ്പിലെ ക്രമക്കേടുകളുടെ പേരിൽ കുറ്റവിചാരണ നോട്ടിസ് ലഭിച്ചതിനെ തുടർന്ന് ബകീത് റഷീദിയും നേരത്തെ രാജി സമർപ്പിച്ചിരുന്നു. തൊഴിൽ മന്ത്രിക്കെതിരെയും പാർലിമെന്റംഗങ്ങൾ കുറ്റവിചാരണ കുറ്റവിചാരണ ആവശ്യപ്പെട്ടിരുന്നു.

Full View
Tags:    

Similar News