മാധവൻ : നാസി ക്യാമ്പിൽ കൊല്ലപ്പെട്ട മലയാളിയുടെ കഥ

മാധവൻ ചെറുത്തുനിൽപ്പിന്റെ ഒരു വീരനായകനായി മരിച്ചു, അദ്ദേഹത്തിന്റെ പേര് പാരീസിലെ സുറെസ്നെസിലെ ഫോർട്ട് മോണ്ട്-വലേറിയനിലെ മെമോറിയൽ ഡി ലാ ഫ്രാൻസ് കോംബാറ്റാൻറിൽ (യുദ്ധത്തിന്റെ സ്മാരകം) അധിനിവേശ നാസി സേനയോട് പോരാടുകയും ചെറുക്കുകയും ചെയ്ത മറ്റ് നിരവധി പേർക്കൊപ്പം ആലേഖനം ചെയ്തിട്ടുണ്ട്.

Update: 2022-09-23 06:43 GMT
Click the Play button to listen to article

19-ാം നൂറ്റാണ്ടിൽ പാരീസിലെ പടിഞ്ഞാറൻ പ്രാന്ത പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന മോണ്ട്-വലേറിയൻ കോട്ടയായ ഫോർട്ട് മോണ്ട്-വലേറിയയിൽ രണ്ടാം ലോകമഹായുദ്ധകാലത്ത് ഫ്രഞ്ച് ചെറുത്തുനിൽപ്പിന്റെ പോരാളികളെയും മറ്റ് ബന്ദികളുടെയും വധിക്കാൻ നാസി ജർമ്മനി സൈന്യം ഉപയോഗിച്ചിരുന്നു. കൊല്ലപ്പെട്ടവരിൽ കേരളത്തിലെ മലബാർ തീരത്തുള്ള മാഹി പട്ടണത്തിൽ ( പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാഗം) മൗച്ചിലോട്ടെ (മിച്ചിലോട്ട് എന്നും അറിയപ്പെടുന്നു) മാധവൻ എന്ന് പേരുള്ള ഒരുകാലത്ത് മറന്നുപോയ 28 വയസ്സുള്ള ഒരു യൂണിവേഴ്സിറ്റി വിദ്യാർഥിയും ഉണ്ടായിരുന്നു.

ഫ്രഞ്ച് കമ്യൂണിസ്റ്റ് പാർട്ടിയുടെ (പിസിഎഫ്) സജീവ അംഗമായിരുന്ന അദ്ദേഹം രണ്ടാം ലോകമഹായുദ്ധത്തിന്റെ മൂർധന്യാവസ്ഥയിൽ നാസി ഭരണകൂടത്തിനെതിരായ ഫ്രഞ്ച് ചെറുത്തുനിൽപ്പിൽ സജീവമായി ഇടപെട്ടിരുന്നു. 1942 മാർച്ച് 9 ന് നാസി അനുകൂല സ്പെഷ്യൽ ബ്രിഗേഡുകൾ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു, ഒടുവിൽ രണ്ട് നാസി ഓഫീസർമാർ കൊല്ലപ്പെട്ട ഒരു തിയേറ്റർ ബോംബ് സ്ഫോടനത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് നാസി രഹസ്യ പൊലീസ് ഗെസ്റ്റപ്പോയ്ക്ക് കൈമാറി. നാസി തടങ്കൽപ്പാളയമായ ഫോർട്ട് ഡി റൊമെയ്ൻവില്ലെയിൽ പീഡനം അനുഭവിച്ച ശേഷം, ഒടുവിൽ 1942 സെപ്റ്റംബർ 21 ന് ഒരു ഫയറിംഗ് സ്ക്വാഡ് അദ്ദേഹത്തെ വധിച്ചു. അദ്ദേഹത്തിന്റെ വീരോചിതമായ കഴിവുകൾ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിന്റെ പേരിൽ സ്മാരകങ്ങൾ നിർമിക്കുകയോ ഇന്ത്യയിൽ അദ്ദേഹത്തിന്റെ വീരഗാഥകളെ അനുസ്മരിപ്പിക്കുന്ന പരിപാടികളോ ഉണ്ടായിട്ടില്ല.

ആരായിരുന്നു ഈ വീര നായകൻ?

1914-ൽ മലബാർ തീരത്തെ ഫ്രഞ്ച് കോളനിയായ മാഹിയിൽ ജനിച്ച മാധവൻ, കൗമാരിൻ, മഡോ മൗച്ചിലോട്ട് എന്നിവരുടെ മകനായി ജനിച്ച അഞ്ച് സഹോദരങ്ങളിൽ ഒരാളായിരുന്നു.

തിയ്യ ജാതി ജാതിയിൽപ്പെട്ട മാധവൻ പോണ്ടിച്ചേരിയിൽ ഡിഗ്രി ചെയ്യുന്നതിന് മുമ്പ് മാഹിയിലെ ഒരു ഫ്രഞ്ച് സ്കൂളിൽ നിന്ന് മെട്രിക്കുലേഷൻ പൂർത്തിയാക്കി. ഇടത്തരം കുടുംബത്തിൽ നിന്ന് വന്ന മാധവൻ ആദ്യം മാഹിയിലെ പ്രാദേശിക രാഷ്ട്രീയത്തിൽ സജീവമായി ഇടപെട്ടു.

1934-ലെ മഹാത്മാഗാന്ധിയുടെ ഫ്രഞ്ച് കോളനിയായ മാഹി സന്ദർശനം മാധവന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറി. ദലിത് സമുദായത്തിന്റെ ഉന്നമനത്തിനായുള്ള ദൗത്യത്തിനാണ് അദ്ദേഹം അവിടെയെത്തിയത്.

അദ്ദേഹത്തിന്റെ യാത്ര ഫ്രഞ്ച് ഇന്ത്യൻ പ്രദേശങ്ങളിൽ യൂത്ത് ലീഗിന്റെ രൂപീകരണത്തിന് പ്രചോദനം നൽകുകയും അവരുടെ സ്വന്തം സ്വാതന്ത്ര്യസമരത്തിന് കളമൊരുക്കുകയും ചെയ്തു. ഉപരിപഠനത്തിനായി പോണ്ടിച്ചേരിയിലേക്ക് പോകുന്നതിന് മുമ്പ് മാധവൻ മാഹിയിലെ യൂത്ത് ലീഗിൽ ചേർന്നിരുന്നു. അവിടെ അദ്ദേഹം താഴ്ന്ന ജാതിക്കാർക്ക് വിദ്യാഭ്യാസവും ക്ഷേത്രങ്ങളിൽ പ്രവേശനവും ലഭിക്കാൻ സഹായിക്കുന്നതിനായി മഹാത്മാഗാന്ധി സ്ഥാപിച്ച ഹരിജൻ സേവക് സംഘ് എന്ന സംഘടനയിൽ ചേർന്നു.



 


അക്കാലത്ത് ലോകമെമ്പാടുമുള്ള ഫ്രഞ്ച് കോളനികളിലെ ഒരു സാധാരണ സമ്പ്രദായം, യൂണിവേഴ്സിറ്റികളിലെ ഏറ്റവും മിടുക്കരായ വിദ്യാർഥികളെ പാരീസിലെ പ്രശസ്തമായ സോർബോൺ സർവകലാശാലയിൽ പഠിക്കാൻ അയക്കുക എന്നതായിരുന്നു. നാസി ജർമ്മനി ഫ്രാൻസിനെ ആക്രമിച്ച് അധിനിവേശം നടത്തുന്നതിന് ഏതാനും വർഷങ്ങൾക്ക് മുമ്പ്, 1937 ൽ മാധവൻ സോർബോൺ സർവകലാശാലയിൽ ചേർന്നു. നാസികൾക്കെതിരായ ചെറുത്തുനിൽപ്പിൽ പ്രചോദനം ഉൾക്കൊണ്ട് മാധവൻ ഫ്രഞ്ച് കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി ചേർന്നു.

പ്രശസ്ത ബ്രിട്ടീഷ്-ഓസ്ട്രേലിയൻ നോൺ-ഫിക്ഷൻ എഴുത്തുകാരി ജെസ്സി ഫിങ്ക് പറയുന്നതനുസരിച്ച്:

"1937-ൽ ഗണിതശാസ്ത്രം [ മറ്റ് വിവരണങ്ങൾ അനുസരിച്ച് എഞ്ചിനീയറിംഗ്] പഠിക്കാൻ അദ്ദേഹം പാരീസിലേക്ക് പോയി. 14-ാമത്തെ അരോൺഡിസ്മെന്റിലെ റ്യൂ എമൈൽ-ഡ്യൂഷ്-ഡി-ലാ-മ്യൂർത്തെയിലെ വിദ്യാർഥികൾക്കായുള്ള ഹോട്ടലായ സിറ്റെ യൂണിവേഴ്സിറ്റിയിലാണ് അദ്ദേഹം താമസിച്ചിരുന്നത്. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഫ്രഞ്ച് ഇന്ത്യയുടെ സെക്രട്ടറിയായ വരദരാജുലു സുബ്ബയ്യയോടൊപ്പം പാരീസിൽ ചുറ്റിക്കറങ്ങി നിരവധി രാത്രികള് അദ്ദേഹം ചെലവഴിച്ചു. ഇന്ത്യാ ഗവൺമെന്റ് 2011 ൽ സുബ്ബയ്യയുടെ ഒരു സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു. ബ്രിട്ടനിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനായുള്ള സമര നായകരിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു, അദ്ദേഹത്തിന്റെ ഒരു പ്രതിമ ഇന്ന് പോണ്ടിച്ചേരിയിൽ (പുതുച്ചേരി) നിലകൊള്ളുന്നുണ്ട്."

പ്രതിരോധ പോരാട്ടങ്ങളിലെ നായകൻ

2016 ൽ ഒരു വാർത്തക്കായി ഏഷ്യൻ ഏജ് കണ്ടെത്തിയ മാധവന്റെ സഹതടവുകാരനായ പി.എസ്.ഷാമോപ്പിന്റെ ഡയറി ഒഴികെ ഫ്രാൻസിലെ അദ്ദേഹത്തിന്റെ അക്കാലത്തെ ജീവിതത്തെ കുറിച്ച് അധികമൊന്നും അറിയില്ല. ഷാമോപിന്റെ ഡയറിക്കുറിപ്പുകൾ പ്രകാരം ഗെസ്റ്റപ്പോ മാധവനെയും മറ്റ് 115 പേരെയും ക്യാമ്പിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി.

"എല്ലാവരെയും വിലങ്ങണിയിച്ചിരുന്നു, അവർ വാഹനത്തിൽ കയറുമ്പോൾ, ബാക്കിയുള്ള തടവുകാർ അവർക്ക് യാത്ര ആശംസിച്ചു. ആർക്കും വധശിക്ഷ നൽകില്ലെന്ന് നാസികൾ പ്രഖ്യാപിച്ചതിനാൽ ഗെസ്റ്റപ്പോ തങ്ങളെ ലോകത്തിന്റെ മറ്റേതെങ്കിലും ഭാഗത്തേക്ക് കൈമാറുകയാണെന്ന് എല്ലാവർക്കും തോന്നി. തടവുകാർ ഫ്രഞ്ച് ദേശീയഗാനമായ ലാ മാർസെയിലൈസ് ആലപിച്ചു. അവരെയെല്ലാം മോണ്ട്-വലേറിയനിലേക്ക് കൊണ്ടുപോയി, അവിടെവെച്ച് അവരെ വെടിവച്ച് കൊല്ലുകയും മൃതദേഹങ്ങൾ കത്തിക്കുകയും ചെയ്തു," ഡയറിയിൽ പറയുന്നു.

എന്നിരുന്നാലും, താൻ ഇന്ത്യക്കാരനാണെന്ന് പ്രഖ്യാപിച്ച് മാധവന് പ്രവാസത്തിൽ നിന്ന് രക്ഷപ്പെടാൻ അവസരം ലഭിച്ചുവെന്ന് ജെസ്സി ഫിങ്ക് തന്റെ ബ്ലോഗിൽ പറയുന്നു. എന്നാൽ, മാധവൻ അതിന് വിസമ്മതിക്കുകയും താൻ ഫ്രഞ്ചുകാരനാണെന്ന് നാസി പീഡകരോട് പറയുകയും ചെയ്തുവെന്ന് സഹതടവുകാരനായ പിയറി സെർജ് ചൗമോഫ് പറഞ്ഞു. വധശിക്ഷയ്ക്ക് മുമ്പ്, പാരീസിൽ വച്ച് താൻ പ്രണയിച്ച ഫ്രഞ്ച് ഹോട്ടൽ വേലക്കാരി ഗിസെലിനോട് അദ്ദേഹം തന്റെ അവസാന യാത്ര പറഞ്ഞു. യുദ്ധത്തിനുശേഷം വിവാഹിതരാകാൻ ദമ്പതികൾ ആഗ്രഹിച്ചിരുന്നുവെങ്കിലും ഒടുവിൽ ഓഷ് വിറ്റ്സിൽ വച്ച് അവർ മരിച്ചു.


"[മാധവൻ] മൗച്ചിലോട്ടിനെ രണ്ട് എസ്എസ് ഓഫീസർമാരുടെ അകമ്പടിയോടെ മാർച്ച് ചെയ്യുകയും ഒരു തൂണിൽ കെട്ടിയിട്ട് പാരീസിലെ മോണ്ട്-വലേറിയനിൽ വച്ച് കണ്ണുകെട്ടാതെ വെടിവച്ച് കൊല്ലുകയും ചെയ്തു. ഫ്രഞ്ച് നാസി നേതാവ് ഹോഹെറർ എസ് എസ് ഉൻഡ് പോളിസിഫ്യൂറർ കാൾ ഒബെർഗിന്റെ നിർദേശ കൊല്ലപ്പെട്ട അദ്ദേഹത്തിന്റെ 45 സഖാക്കളും വധിക്കപ്പെട്ടു. അവരുടെ ശരീരം കത്തിച്ചുകളഞ്ഞു. എഴുപത് പ്രതിരോധ പോരാളികൾ കൂടി ബോർഡോയിൽ കൊല്ലപ്പെട്ടു," ഫിങ്ക് കൂട്ടിച്ചേർത്തു.

മാധവൻ ചെറുത്തുനിൽപ്പിന്റെ ഒരു വീരനായകനായി മരിച്ചു, അദ്ദേഹത്തിന്റെ പേര് പാരീസിലെ സുറെസ്നെസിലെ ഫോർട്ട് മോണ്ട്-വലേറിയനിലെ മെമോറിയൽ ഡി ലാ ഫ്രാൻസ് കോംബാറ്റാൻറിൽ (യുദ്ധത്തിന്റെ സ്മാരകം) അധിനിവേശ നാസി സേനയോട് പോരാടുകയും ചെറുക്കുകയും ചെയ്ത മറ്റ് നിരവധി പേർക്കൊപ്പം ആലേഖനം ചെയ്തിട്ടുണ്ട്.

ഇതിനപ്പുറത്തേക്ക് അദ്ദേഹത്തിന്റെ പ്രവാസകാലത്തെ കുറിച്ച് അധികമൊന്നും അറിയില്ല. നാസികൾ വധിച്ച ഏക തദ്ദേശീയനായ ഇന്ത്യക്കാരൻ അദ്ദേഹമാണെന്ന് ചിലർ അവകാശപ്പെടുന്നു. പക്ഷേ, അങ്ങനെ ഒരു തീർപ്പിലെത്താൻ നമുക്ക് കഴിയില്ല.1944 ൽ ഫയറിംഗ് സ്ക്വാഡ് വധിച്ച പ്രശസ്ത ചാരൻ നൂർ ഇനായത് ഖാൻ മോസ്കോയിലാണ് ജനിച്ചത്.

നമുക്ക് അറിയാവുന്നത്, കൊല്ലപ്പെടുമ്പോൾ അദ്ദേഹത്തിന് 28 വയസ്സേ ഉണ്ടായിരുന്നുള്ളൂ എന്നതാണ്. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സ്വേച്ഛാധിപത്യ ഭരണകൂടത്തിനെതിരെ പോരാടിയ അദ്ദേഹത്തിന്റെ സംഭാവനകൾ മാഹിയിലെ ജനങ്ങൾ മറന്നിട്ടില്ല.

ഒരുപക്ഷേ, ഈ ചെറുപ്പക്കാരന്റെ നിർഭയമായ സംഭാവനകൾ ഓർക്കുകയും കൂടുതൽ ചർച്ച ചെയ്യേണ്ടതുമായ സമയവുമായിരിക്കും ഇത്.


Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - രിഞ്ചൻ നോർബു വാങ്ചുക്ക്

Writer

Similar News