ലോകകപ്പ് മാത്രമല്ല എന്റെ ലക്ഷ്യം- എമിലിയാനോ മാർട്ടിനെസ്

ഞാൻ എപ്പോഴും എനിക്കായി ലക്ഷ്യങ്ങൾ മുന്നിൽ വെക്കുന്നു, ചാമ്പ്യൻസ് ലീഗ് കിരീടം നേടണം

Update: 2023-03-31 13:55 GMT

ലോകകപ്പ് നേട്ടത്തിൽ മാത്രം ലക്ഷ്യം ഒതുക്കില്ലെന്ന പ്രഖ്യാപനവുമായി എമിലിയാനോ മാർട്ടിനെസ്. നിലവിൽ ആസ്റ്റൺ വില്ലക്കായി പ്രീമിയർ ലീഗിൽ കളിക്കുന്ന താരം ഭാവിയിൽ ചാമ്പ്യൻസ് ലീ​ഗ് നേടുമെന്ന അവകാശവാദമാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. അർജന്റീനനക്കായി ലോകകപ്പിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത താരത്തിനായിരുന്നു മികച്ച ​ഗോൾ കീപ്പർക്കുളള ​ഗോൾ‍ഡൻ ​ഗ്ലൗ പുരസ്കാരം നേടിയത്.


"ഫുട്ബോളിൽ ഞാൻ പൂർണ്ണതയിലെത്തിയെന്ന് വിശ്വസിക്കുന്നു, പക്ഷേ ഇതുവരെയും കഴിഞ്ഞിട്ടില്ല. എന്റെ ക്ലബ്ബിനൊപ്പം ട്രോഫികൾ നേടി, ചാമ്പ്യൻസ് ലീഗിൽ കളിച്ച് വിജയിച്ചുകൊണ്ട് ഫുട്ബോൾ പൂർത്തിയാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് 30 വയസ്സ് തികഞ്ഞു,. എന്റെ മികച്ച വർഷങ്ങൾ എനിക്ക് മുന്നിലുണ്ട്. ഞാൻ എപ്പോഴും എനിക്കായി ലക്ഷ്യങ്ങൾ മുന്നിൽ വെക്കുന്നു. എനിക്ക് നേടാൻ എന്തെങ്കിലും വേണം. അതില്ലാതെ എനിക്ക് കളിക്കാൻ കഴിയില്ല. അത് എന്റെ ദേശീയ ടീമിനൊപ്പം പ്രാവർത്തികമാക്കി. എന്റെ പഴയ ക്ലബ്ബ് ആഴ്സണലിനൊപ്പവും കിരീടം കിരീടം നേടി. ആസ്റ്റൺ വില്ലയ്‌ക്കൊപ്പം ഞാൻ നല്ല കാര്യങ്ങൾ ചെയ്തു. പക്ഷേ ഇവിടെ ഒരു ട്രോഫി നേടാൻ കഴിഞ്ഞില്ല. ആസ്റ്റൺ വില്ലയ്‌ക്കായി കിരീടങ്ങൾ നേടാൻ ഞാൻ അതായായി ആഗ്രഹിക്കുന്നു. നിരവധി വർഷങ്ങളായി ക്ലബ്ബ് ഒന്നും നേടിയിട്ടില്ല, ഇവിടെയൊരു നല്ല പരിശീലകനും ചില നല്ല കളിക്കാരും ഉള്ളതിനാൽ അത് പരിഹരിക്കാൻ ഞാൻ സഹായിക്കാൻ ശ്രമിക്കുകയാണ്. ഒരിക്കൽ ഞാൻ ഉണ്ടായിരുന്ന ഇരുട്ടറയിൽ നിന്ന് പുറത്തുകടന്നപ്പോൾ,വെളിച്ചം മാത്രമാണ് ഞാൻ കാണുന്നത്. ഇപ്പോൾ കളിക്കുമ്പോൾ എന്റെ അവസാന കളിയാണെന്ന മട്ടിലാണ് ഞാൻ കളിക്കുന്നത്, കാരണം അന്ന് ഉണ്ടായിരുന്ന ഇരുട്ടിലേക്ക് മടങ്ങാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ ലോകകപ്പ് നേടിയതിന് ശേഷം, ആളുകൾ ചോദിക്കും ഇനി എന്താണ്? പക്ഷേ ഞാന്‍ എന്നത്തേക്കാളും വിജയത്തിനായി ദാഹിക്കുന്നു. എന്റെ ക്ലബ്ബിനൊപ്പം വിജയിക്കണമെന്നും കിരീടങ്ങൾ നേടണമെന്നും ഞാൻ ആഗ്രഹിക്കുന്നു. മാർട്ടിനെസ് പറഞ്ഞു."

ഈ അന്താരാഷ്ട്ര ഇടവേളയിൽ സൗഹൃദ മത്സരങ്ങളിൽ പനാമയെയും കുറക്കാവോയെയും നേരിട്ട അർജന്റീനിയൻ ടീമിൽ മാർട്ടിനെസ് കളിച്ചിരുന്നു. ഏപ്രിൽ 1-ന് ചെൽസിക്കെതിരായ മത്സരമാണ് മാർട്ടിനെസിനു അടുത്തതായി മുന്നിലുളളത്.

Writer - ആഷിഖ് റഹ്‍മാന്‍

contributor

Editor - ആഷിഖ് റഹ്‍മാന്‍

contributor

By - Web Desk

contributor

Similar News