ദുബൈ റേസിങ് സീസൺ സമ്മാനത്തുക 40 ദശലക്ഷം ഡോളറിലധികമാക്കി ഉയർത്തി

കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുള്ളതിനാൽ കുതിരയോട്ട മത്സരം വിപുലമായി തന്നെ നടത്തിയേക്കും.

Update: 2021-09-07 17:56 GMT

ദുബൈ റേസിങ് സീസൺ സമ്മാനത്തുക 40 ദശലക്ഷം ഡോളറിലധികമാക്കി ഉയർത്തി. കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുള്ളതിനാൽ കുതിരയോട്ട മത്സരം വിപുലമായി തന്നെ നടത്തിയേക്കും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മത്സരാര്‍ത്ഥികളെത്തുന്ന കുതിരയോട്ട മത്സരത്തിന്റെ സമ്മാനത്തുകയാണ് വർധിപ്പിച്ചത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ നിർദേശ പ്രകാരമാണ് 2021-22വർഷത്തെ സീസണിലേക്ക് വൻ തുക പ്രഖ്യാപിച്ചത്. ആഭ്യന്തര റേസിങ് സീസൺ 2.3 മില്യൺ ഡോളറും 2022 ദുബൈ ലോകകപ്പ് കാർണിവൽ 7.5 മില്യൺ ഡോളറിലധികവും വിലമതിക്കുന്നതാണ്. അടുത്ത വർഷം മാർച്ച് 26ന് നടക്കുന്ന ദുബൈ ലോകകപ്പിൽ എല്ലാ വിഭാഗങ്ങൾക്കും കുറഞ്ഞത് ഒരു മില്യൺ ഡോളർ സമ്മാനത്തുക ലഭിക്കും.

ആഗോള തലത്തിൽ തന്നെ കുതിരയോട്ട മൽസരങ്ങളെ പിന്തുണക്കുന്നതിനു കൂടിയാണ് ശൈഖ് മുഹമ്മദ് ബിൻ റാശിദിന്റെ നിർദേശപ്രകാരം സമ്മാനത്തുക വർധിപ്പിച്ചതെന്ന് ദുബൈ റേസിങ് ക്ലബ് ബോർഡ് ചെയർമാൻ ശൈഖ് റാശിദ് ബിൻ ദൽമൂഖ്ബിൻ ജുമാ ആല മക്തൂം പറഞ്ഞു. 2021-22വർഷത്തെ സീസൺ നവംബർ നാലിനാണ് ആരംഭിക്കുക. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News