'അഞ്ച് ദിവസമായി ഒന്നും കഴിച്ചിട്ടില്ല'; ഗസ്സയിലെ രൂക്ഷമായ പട്ടിണി വെളിപ്പെടുത്തി ഫലസ്തീൻ വനിതയുടെ വീഡിയോ

ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ 22 ഫലസ്തീനികളാണ് ഇന്ന് കൊല്ലപ്പെട്ടത്.

Update: 2025-07-17 11:11 GMT

ഗസ്സ: ഇസ്രായേൽ ഉപരോധത്തെ തുടർന്ന് കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന ഗസ്സയിലെ ജനങ്ങളുടെ പ്രതിസന്ധി വെളിപ്പെടുത്തി ഫലസ്തീൻ വനിതയുടെ വീഡിയോ. അൽ ഷിഫ ആശുപത്രിയിൽ അഭയാർഥിയായി കഴിയുന്ന സ്ത്രീയാണ് അഞ്ച് ദിവസമായി പട്ടിണിയാണെന്നും എഴുന്നേറ്റ് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്നും വെളിപ്പെടുത്തുന്നത്.

''എനിക്ക് ഭക്ഷണം വേണം. അഞ്ച് ദിവസമായി ഒന്നും കഴിച്ചിട്ടില്ല. ഞാൻ ഇപ്പോൾ വളരെ മോശം അവസ്ഥയിലാണ്. എന്റെ മാതാപിതാക്കൾ മരിച്ചുപോയി. എന്റെ മറ്റു കുടുംബാംഗങ്ങൾ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുകയാണ്. അവരിപ്പോൾ എവിടെയാണ് കഴിയുന്നത് എന്നുപോലും എനിക്കറിയില്ല. ഞാൻ പൂർണമായും ഒറ്റക്കാണ്. വയറ്റിൽ ഒന്നുമില്ലാത്തതിനാൽ തലകറങ്ങുന്നുണ്ട്. കുറച്ചു നടക്കുമ്പോൾ തലകറങ്ങും. അതുകൊണ്ട് ഭക്ഷണം അന്വേഷിച്ച് പോകാൻപോലും പറ്റാത്ത അവസ്ഥയാണ്''- വീഡിയോയിൽ സ്ത്രീ പറയുന്നു.

Advertising
Advertising

ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ 22 ഫലസ്തീനികളാണ് ഇന്ന് കൊല്ലപ്പെട്ടത്. ഗസ്സയിലെ ഏക കത്തോലിക്ക ദേവാലയവും ഇസ്രായേൽ തകർത്തു. പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുസ്‌ലിംകളും ക്രൈസ്തവരും പള്ളിയിൽ അഭയം തേടിയിരുന്നു. ഭിന്നശേഷിക്കാരായ നിരവധി കുട്ടികളും ഇവിടെയുണ്ടായിരുന്നു. ഭിന്നശേഷിക്കാരനായ ഒരു കുട്ടിക്കും രണ്ട് സ്ത്രീകൾക്കും ഒരു മുതിർന്ന പൗരനുമാണ് ആക്രമണത്തിൽ പരിക്കേറ്റത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News