ഇസ്രായേൽ തുർക്കി ബന്ധം പുനഃസ്ഥാപിച്ചു; ഫലസ്തീൻ പിന്തുണ തുടരുമെന്ന് തുർക്കി

ഈ വർഷം മാർച്ചിൽ ഇസ്രായേൽ പ്രസിഡൻറ് ഇസാക് ഹെർസോഗ് തുർക്കി സന്ദർശിച്ചിരുന്നു. തുടർന്നു നടന്ന ഉന്നതതല ചർച്ചകളാണ് പുതിയ തീരുമാനത്തിന് വഴിയൊരുക്കിയത്.

Update: 2022-08-17 18:29 GMT

ഇസ്രായേലും തുർക്കിയും തമ്മിൽ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചു. ഇരു രാജ്യങ്ങളിലും പുതിയ അംബാസഡർമാർ ഉടൻ ചുമതലയേൽക്കും. നീണ്ട ചർച്ചകൾക്കൊടുവിലാണ് വീണ്ടും കൈകോർക്കാൻ തുർക്കിയും ഇസ്രായേലും തീരുമാനിക്കുന്നത്. നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച വിവരം ഇസ്രായേൽ പ്രധാനമന്ത്രി യായിർ ലാപിഡാണ് വെളിപ്പെടുത്തിയത്. തുർക്കിയുമായി സമ്പൂർണ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനായത് മികച്ച നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. പരസ്പര ബഹുമാനത്തിലും സൗഹാർദത്തിലും അധിഷ്ഠിതമായ ബന്ധം കൂടുതൽ ശക്തമായി തുടരുമെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കി.

Advertising
Advertising

പിന്നിട്ട കുറെ വർഷങ്ങളായി ഇരു രാജ്യങ്ങളും തമ്മിൽ കടുത്ത അകൽച്ചയിലായിരുന്നു. 2010ൽ ഫലസ്തീൻ ജനതക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ടുള്ള സമാധാന ദൗത്യത്തിൽ ഏർപ്പെട്ട കപ്പലിനു നേർക്ക് ഇസ്രായേൽ നടത്തിയ വെടിവെപ്പിൽ 10 സാധാരണക്കാർ കൊല്ലപ്പെട്ടതോടെയാണ് ബന്ധം വഷളായത്. ഫലസ്തീൻ ജനതയോടുള്ള ഇസ്രായേലിന്റെ ക്രൂര മനോഭാവം ആയിരുന്നു അകൽച്ചക്ക് പ്രധാന കാരണം. ഇസ്രായലുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചാൽ തന്നെയും ഫലസ്തീൻ ജനതയെ കൈവിടുന്ന പ്രശ്നം ഉദിക്കുന്നില്ലെന്ന് തുർക്കി വിദേശകാര്യ മന്ത്രി മെവ്ലോത് കവുസോഗ്ലു പറഞ്ഞു. ഗസ്സ, വെസ്റ്റ് ബാങ്ക്, ജറൂസലം പ്രശ്നങ്ങളിൽ ഫലസ്തീൻ താൽപര്യങ്ങൾ കൂടുതൽ കരുത്തോടെ ഉയർത്തി പിടിക്കാൻ പുതിയ തീരുമാനം വഴിയൊരുക്കുമെന്നും വിദേശകാര്യ മന്ത്രി വിശദീകരിച്ചു.

ഈ വർഷം മാർച്ചിൽ ഇസ്രായേൽ പ്രസിഡൻറ് ഇസാക് ഹെർസോഗ് തുർക്കി സന്ദർശിച്ചിരുന്നു. തുടർന്നു നടന്ന ഉന്നതതല ചർച്ചകളാണ് പുതിയ തീരുമാനത്തിന് വഴിയൊരുക്കിയത്. 

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News