ഇറാൻ ഇസ്രായേൽ സംഘർഷത്തിനിടയിൽ ഗസ്സയിലെ കഷ്ടപ്പാടുകൾ മറക്കരുതെന്ന് പോപ്പ് ലിയോ

ദിവസേനയുള്ള ഇസ്രായേലി ആക്രമണങ്ങൾ ഗസ്സയിൽ നൂറുകണക്കിന് ആളുകളെ കൊല്ലുകയും പരിക്കേൽപ്പിക്കുകയും ചെയ്യുന്നത് മനസ്സിൽ സൂക്ഷിക്കണമെന്ന് റോമൻ കത്തോലിക്കാ സഭയുടെ തലവൻ ജനങ്ങളോട് അഭ്യർത്ഥിച്ചു

Update: 2025-06-22 14:32 GMT

വത്തിക്കാൻ: ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ ആക്രമണങ്ങളെത്തുടർന്ന് ഇറാനുമായുള്ള ഇസ്രായേലിന്റെ സംഘർഷം രൂക്ഷമാകുമ്പോഴും ദിവസേനയുള്ള ഇസ്രായേലി ആക്രമണങ്ങൾ ഗസ്സയിൽ നൂറുകണക്കിന് ആളുകളെ കൊല്ലുകയും പരിക്കേൽപ്പിക്കുകയും ചെയ്യുന്നത് മനസ്സിൽ സൂക്ഷിക്കണമെന്ന് റോമൻ കത്തോലിക്കാ സഭയുടെ തലവൻ ജനങ്ങളോട് അഭ്യർത്ഥിച്ചു.

'ഇസ്രായേലും ഫലസ്തീനും ഉൾപ്പെടുന്ന ഈ നാടകീയ സാഹചര്യത്തിൽ ഗസ്സയിലും മറ്റ് പ്രദേശങ്ങളിലുമുള്ള ദൈനംദിന കഷ്ടപ്പാടുകൾ വിസ്മൃതിയിലേക്ക് നീങ്ങുന്നു. അവിടെ മതിയായ മാനുഷിക പിന്തുണയുടെ ആവശ്യകത കൂടുതൽ അടിയന്തിരമായിക്കൊണ്ടിരിക്കുകയാണ്.' തീർത്ഥാടകർക്കൊപ്പമുള്ള ആഴ്ചതോറുമുള്ള പ്രാർത്ഥനയിൽ പോപ്പ് ലിയോ പറഞ്ഞു.

'നയതന്ത്രം ആയുധങ്ങളെ നിശബ്ദമാക്കട്ടെ. അക്രമവും രക്തരൂക്ഷിതമായ സംഘർഷങ്ങളും കൊണ്ടല്ല സമാധാന ശ്രമങ്ങളിലൂടെ രാഷ്ട്രങ്ങൾ അവരുടെ ഭാവി രൂപപ്പെടുത്തട്ടെ.' പോപ്പ് പറഞ്ഞു. 'അന്താരാഷ്ട്ര സമൂഹത്തിലെ ഓരോ അംഗത്തിനും യുദ്ധത്തിന്റെ ദുരന്തം പരിഹരിക്കാനാകാത്ത അഗാധമായി മാറുന്നതിന് മുമ്പ് അത് തടയുക ഒരു ധാർമ്മിക ഉത്തരവാദിത്തമുണ്ട്.' പോപ്പ് കൂട്ടിച്ചേർത്തു. 

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News