മൊബൈല്‍ ഫോണ്‍ വില്‍പന രംഗത്തെ സ്വദേശിവത്ക്കരണം; സമയപരിധി അവസാനിച്ചു

Update: 2017-11-07 20:21 GMT
മൊബൈല്‍ ഫോണ്‍ വില്‍പന രംഗത്തെ സ്വദേശിവത്ക്കരണം; സമയപരിധി അവസാനിച്ചു
Advertising

പരിശോധന ശക്തമാവുന്നതോടെ നിരവധി മലയാളികള്‍ക്കും ജോലി നഷ്ടമാവും

Full View

സൌദി അറേബ്യയില്‍ മൊബൈല്‍ ഫോണ്‍ വില്‍പന രംഗത്ത് സമ്പൂര്‍ണ്ണ സ്വദേശിവത്കരണത്തിന് അനുവദിച്ച സമയ പരിധി അവസാനിച്ചു. നാളെ മുതല്‍ മുഴുവന്‍ സ്ഥാപനങ്ങളിലും സ്വദേശികളെ നിയമിക്കണമെന്നാണ് നിയമം. പരിശോധന ശക്തമാവുന്നതോടെ നിരവധി മലയാളികള്‍ക്കും ജോലി നഷ്ടമാവും.

മൊബൈല്‍ ഫോണ്‍ കടകളില്‍ ഫെബ്രുവരി അവസാനാത്തോടെയാണ് സൌദി തൊഴില്‍ മന്ത്രാലയം സമ്പൂര്‍ണ സ്വദേശി വത്കരണം പ്രഖ്യാപിച്ചത്. ആറ് മാസത്തെ കാലയളവില്‍ രണ്ട് ഘട്ടങ്ങളിലായാണ് സ്വദേശിവത്കരണം നടപ്പാക്കുന്നത്. ജൂണ്‍ ആദ്യവാരത്തോടെ 50 ശതമാനം സ്വദേശികളെ നിയമിച്ചെന്ന് ഉറപ്പുവരുത്തുന്നതിനായി പരിശോധനകള്‍ നടത്തിയിരുന്നു. ഇന്ന് മുതല്‍ ഈ മേഖലയില്‍ തൊഴിലെടുക്കുന്ന വിദേശികളെ അധിതൃതര്‍ പിടികൂടും. അതിനായി കര്‍ശന പരിശോധനകളും നടക്കും. വിദേശികളെ ജോലിക്ക് വയ്ക്കുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്യും. നിലവില്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് മറ്റ് മേഖലകളിലേക്ക് തൊഴില്‍ മാറാന്‍ അനുവാദം നല്‍കിയിരുന്നു. നിരവധി പേര്‍ മറ്റ് മേഖലകളിലേക്ക് മാറിയെങ്കിലും ഇപ്പോഴും തുടരുന്ന തൊഴിലാളികള്‍ക്ക് നാളെ മുതല്‍ തൊഴില്‍ നഷ്ടമാവും. നിരവധി മലയാളികള്‍ ഈ മേഖയില്‍ ജോലി ചെയ്യുന്നുണ്ട്. അതോടൊപ്പം മൊബൈല്‍ കടകള്‍ നടത്തുന്ന വിദേശികള്‍ക്കും കനത്ത ആഘാതമാണ് നിയമം നടപ്പിലാകുന്നതോടെ ഉണ്ടാകുക. നടപടിയില്‍നിന്ന് രക്ഷപ്പെടാന്‍ പല സ്ഥാപനങ്ങളും ഇതിനകം പേരുമാറ്റി ലൈസന്‍സ് മാറ്റിയിട്ടുണ്ട്. ഇലക്ട്രോണിക് സാധനങ്ങള്‍ വില്‍ക്കുന്ന കടകളുടെ പേരിലേക്കാണ് ഇവ മാറ്റിയത്. വാച്ച് കടകളായും ഫാന്‍സി, സ്റ്റേഷനറിയായുമൊക്കെ മൊബൈല്‍ സ്ഥാപനങ്ങള്‍ മാറിയിട്ടുണ്ട്. 50 ശതമാനം സ്വദേശിവത്കരണം നടപ്പാക്കിയതോടെ നൂറ് കണക്കിന് സൌദി യുവതി യുവാക്കളാണ് പുതുതായി ജോലിയില്‍ പ്രവേശിച്ചത്. നിരവധി പേര്‍ പരിശീലനം പൂര്‍ത്തിയാക്കി ജോലിക്കായി കാത്തിരിക്കുകയും
ചെയ്യുന്നുണ്ട്.

Tags:    

Similar News