സൗദി ഗതാഗത വകുപ്പില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കും

Update: 2018-05-14 21:15 GMT
സൗദി ഗതാഗത വകുപ്പില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കും

വനിതാ ടാക്സി സ്വദേശി വനിതകള്‍ക്ക് മാത്രമായി നീക്കി വെക്കും

സൗദി ഗതാഗത വകുപ്പില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കുമെന്ന് ഗതാഗത അതോറിറ്റി. വനിതാ ടാക്സി സ്വദേശി വനിതകള്‍ക്ക് മാത്രമായി നീക്കി വെക്കും. റെന്റ്-എ-കാര്‍ മേഖലയിലെ സ്വദേശിവത്കരണം 45 ദിവസത്തിനകം പൂര്‍ത്തിയാകുമെന്നും അതോറിറ്റി അറിയിച്ചു.

Full View

ഗതാഗത മേഖലയില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതായി ഗതാഗത അതോറിറ്റി മേധാവിയും സൗദി റെയില്‍വെ പ്രസിഡന്റുമായ ഡോ. റുമൈഹ് അല്‍റുമൈഹ് പറഞ്ഞു. സ്വദേശിവത്കരണത്തിന്റെ ഭാഗമായി തുടക്കം കുറിച്ച റെന്റ്-എ-കാര്‍ മേഖലയില്‍ 45 ദിവസത്തിനകം പൂര്‍ണമായും സ്വദേശികളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അല്‍റുമൈഹ് ഇക്കാര്യം വ്യക്തമാക്കിയത്. വനിതകള്‍ക്ക് ഡ്രൈവിങ് അനുവദിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് വനിത ടാക്സിയും നിലവില്‍ വരും. എന്നാല്‍ ഈ ജോലിക്ക് വിദേശി വനിതകളെ റിക്രൂട്ട്ചെയ്യുമെന്ന വാര്‍ത്ത അതോറിറ്റി മേധാവി നിഷേധിച്ചു. സ്വദേശി വനിതകള്‍ ഈ ജോലിക്ക് തയ്യാറാണെന്നിരിക്കെ വിദേശ റിക്രൂട്ടിങിനെ അവലംബിക്കില്ലെന്നും പൂര്‍ണമായും സ്വദേശി വനിതകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര നിലവാരമുള്ള ഓണ്‍ലൈന്‍ ആപ് വഴിയുള്ള ടാക്സി സര്‍വീസില്‍ സ്വദേശികള്‍ കഴിവുതെളിയിച്ചിട്ടുണ്ട്. റെന്റ്-എ-കാര്‍ മേഖലയില്‍ നിരവധി പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ പ്രശ്നങ്ങള്‍ക്കെല്ലാം മാര്‍ച്ച് 18ഓടെ പരിഹാരിക്കുമെന്നും അല്‍റുമൈഹ് പ്രത്യാശ പ്രകടിപ്പിച്ചു.

Tags:    

Similar News