കൂറ്റൻ നിർമാണ കേന്ദ്രം ദുബൈയിൽ; ഹോട്ട്പാക്ക് കുതിപ്പിന്റെ വഴിയിൽ

പോളി എഥ്‌ലീന്‍ ട്രെഫ്തലേറ്റ് പാക്കേജിങ് ഉല്‍പ്പന്നങ്ങളാകും ഇവിടെ നിര്‍മിക്കുക.

Update: 2022-11-14 19:07 GMT

ഫുഡ് പാക്കേജിങ് ഉല്‍പ്പന്നങ്ങളിലെ മുൻനിര ബ്രാൻഡായ ഹോട്ട്പാക്ക് ഗ്ലോബൽ ദുബൈ നാഷണൽ ഇന്‍ഡസ്ട്രീസ് പാർക്കിൽ ഏറ്റവും വലിയ നിർമാണ പ്ലാന്റ് ആരംഭിക്കുന്നു. 250 മില്യൻ ദിർഹം മുടക്ക് മുതലിൽ രൂപം കൊള്ളുന്ന പ്ലാന്റ്, ഭക്ഷ്യ പാക്കേജ് രംഗത്ത് ലോകോത്തര പദവിയിലേക്ക് ഹോട്ട്പാക്കിനെ നയിക്കും. സ്ഥാപനത്തിന്റെ വികസനകുതിപ്പിനും ഇത് വഴിയൊരുക്കും. ഈ മാസം 18നാണ് പ്ലാന്റിന്റെ ഉദ്ഘാടനം.

പരിസ്ഥിതിയോട് ആഭിമുഖ്യം പുലർത്തുന്ന നൂറുകണക്കിന് വൈവിധ്യ ഉൽപന്നങ്ങളുടെ നിർമാണത്തിന് പുതിയ പ്ലാന്റ് വഴിയൊരുക്കുമെന്ന് ഹോട്ട്പാക്ക് സാരഥികൾ ദുബൈയിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പോളി എഥ്‌ലീന്‍ ട്രെഫ്തലേറ്റ് പാക്കേജിങ് ഉല്‍പ്പന്നങ്ങളാകും ഇവിടെ നിര്‍മിക്കുക.

Advertising
Advertising

നിര്‍മാണം, ഇ-കൊമേഴ്‌സ്, ലോജിസ്റ്റിക്‌സ്, വിപണനം തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ കേന്ദ്രമായി ഇതോടെ കേന്ദ്രം മാറും. പരിസ്ഥിതിയോട് ചേർന്നു നിൽക്കുന്നതിനൊപ്പം പുനരുപയോഗ സാധ്യതകളും ഫലപ്രദമായി വിനിയോഗിക്കാനുള്ള അത്യന്താധുനിക സങ്കേതങ്ങൾ പ്ലാന്റിന്റെ പ്രത്യേകതയാണെന്ന് ഹോട്ട്പാക്ക് ഗ്ലോബല്‍ മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ ജബ്ബാര്‍ പി.ബി പറഞ്ഞു.

500,000 ചതുശ്ര അടിയിലുള്ള പുതിയ കേന്ദ്രത്തിൽ 35,000 പാലറ്റ് സ്റ്റോറേജ് സൗകര്യവും ഉണ്ട്. കയറ്റുമതി രംഗത്ത് വൻമുന്നേറ്റം ഉറപ്പാക്കാനും പ്ലാന്റിലൂടെ ഹോട്ട്പാക്കിന് സാധിക്കും. ഹോട്ട്പാക്കിന്റെ നിർമാണ വിതരണ മേഖലയിൽ പുതിയ കേന്ദ്രം കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന് നാഷണല്‍ ഇന്‍ഡസ്ട്രീസ് പാർക്ക് മേധാവി അബ്ദുല്ല അല്‍ ജസ്മി അഭിപ്രായപ്പെട്ടു.

ഹോട്ട്പാക്ക് ഗ്ലോബല്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സൈനുദ്ദീന്‍ പി.ബി, ഹോട്ട്പാക്ക് ഗ്ലോബല്‍ ഗ്രൂപ് ടെക്‌നിക്കല്‍ ഡയറക്ടര്‍ അന്‍വര്‍ പി.ബി, എൻ.എ.പി കസ്റ്റമർ സർവീസ് മേധാവി അഹ്മദ് അൽ ഖൂരി, ഗ്ലോബൽ ബിസിനസ് ഡയറക്ടർ മൈക്ക് ചീത്തം, ഗ്രൂപ്പ് ബിസിനസ് ഡവലപ്മെന്റ് മാനേജർ ശ്യാം പ്രകാശ്,  ഗ്ലോബൽ വൈസ് പ്രസിഡന്റ് സുഹൈൽ അബ്ദുല്ല, അസി. വൈസ് പ്രസിഡന്റ് മുഹമ്മദ് ജാസിർ എന്നിവരും വാർത്താ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News