ഒമാനിൽ മസ്ജിദുകളിലും പൊതു ഇടങ്ങളിലും സമൂഹ ഇഫ്താറിന് വിലക്ക്

തറാവീഹ് നമസ്കാരത്തിന് കഴിഞ്ഞ ദിവസം അധികൃതർ അനുമതി നൽകിയിരുന്നു.

Update: 2022-03-29 12:00 GMT
Editor : rishad | By : Web Desk

മസ്കത്ത്: രാജ്യത്ത് ഈ വർഷവും മസ്ജിദുകളിലും പൊതു ഇടങ്ങളിലും സമൂഹ ഇഫ്താറിന് അധികൃതർ വിലക്കേർപ്പെടുത്തി. കോവിഡ് അവലോകന സുപ്രീം കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

തറാവീഹ് നമസ്കാരത്തിന് കഴിഞ്ഞ ദിവസം അധികൃതർ അനുമതി നൽകിയിരുന്നു. എന്നാൽ, രണ്ട് ഡോസ് വാകസിനെടുത്തവർക്കും 12 വയസിന് മുകളിലുള്ളവർക്കും മാത്രമാണ് തറാവീഹിൽ പങ്കെടുക്കാനാവുകയെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.

മസ്ജിദുകളിൽ കോവിഡ് സുരക്ഷ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. മുൻകരുതൽ നടപടികളുടെ ഭാഗമായി പള്ളികളുൾപ്പെടെ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നീ മാനദണ്ഡങ്ങൾ പാലിക്കണമെന്നും നിർദ്ദേശിച്ചു. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പ്രാര്‍ഥനകളിലും മറ്റു ഒത്തുചേരലുകളിലും പങ്കെടുക്കരുത്. മുൻ തീരുമാന പ്രകാരം രാജ്യാന്തര-പ്രാദേശിക ഹാളുകളില്‍ നടക്കുന്ന സമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍ 70 ശതമാനം ശേഷിയില്‍ തുടരാമെന്നും അധികൃതർ അറിയിച്ചു.

ലോകരാജ്യങ്ങളിലെ കോവിഡ് കേസുകളും സുപ്രീം കമ്മിറ്റി വിലയിരുത്തി. സുൽത്താൻ ഹൈതം ബിൻ താരിഖിനും സ്വശേികൾക്കും വിദേശികൾക്കും ആശംസകൾ നേർന്ന സുപ്രീം കമ്മിറ്റി രണ്ടാം ഡോസെടുത്ത് നിശ്ചിത കാലാവധി പൂര്‍ത്തിയാക്കിയവര്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നും ആവശ്യപ്പെട്ടു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News