ഹൃദയാഘാതം കൂടുതൽ 35 വയസുകാരായ ചെറുപ്പക്കാരിൽ; വെളിപ്പെടുത്തലുമായി കാർഡിയോളജിസ്റ്റ്

ചെറിയ പ്രായത്തിൽ തന്നെ ജിമ്മിൽ പോയി സൂപ്പർ ഫിറ്റാകുന്നതിനേക്കാളേറെ ഹൃദയാരോ​ഗ്യം ​ഗൗരവത്തിൽ സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തിലേക്ക് വിരൽചൂണ്ടുകയാണ് ഡോ. ദിമിത്രി

Update: 2025-10-30 12:09 GMT

Photo: Special arrangement

35 വയസ് മാത്രം പ്രായമുള്ള, കണ്ടാൽ ആരോ​ഗ്യമുണ്ടെന്ന് തോന്നിപ്പിക്കുകയും ആരോ​ഗ്യകരമായ ജീവിതശൈലികൾ പിന്തുടരുകയും ചെയ്യുന്ന ചെറുപ്പക്കാരിൽ പോലും ഹൃദയസംബന്ധയായ രോഗങ്ങൾ വിട്ടുമാറുന്നില്ലെന്നതാണ് പുതിയ പഠനറിപ്പോർട്ടുകൾ. 35കാരായ ആളുകളാണ് കൂടുതൽ ഹൃദയാഘാതത്തിന് ഇരയാകുന്നതെന്ന് വി​ദ​ഗ്ധർ പറയുന്നു. ആരോ​ഗ്യകരമായ ഡയറ്റുകൾ പിന്തുടരുകയും ദിവസേന വ്യായാമം ചെയ്യുന്നവരുമായിട്ട് പോലും ചെറുപ്പക്കാരിൽ ഹൃദയാഘാതം അനിയന്ത്രിതമായി വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് ദിമിത്രി യാരനോവ് എന്ന കാർഡിയോളജിസ്റ്റ്.

തീരെ ചെറിയ പ്രായങ്ങളിൽ തന്നെ യുവാക്കളെ ഹൃദയാഘാതം വരിഞ്ഞുമുറുക്കുന്നതിലൂടെ ആരോ​ഗ്യത്തെ കുറിച്ചും ജീവിതശൈലികളെ കുറിച്ചുമുള്ള പരമ്പരാ​ഗതമായ സങ്കൽപങ്ങളെല്ലാം കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ്. അഥവാ, പുറമെ കാണുന്ന ആരോ​ഗ്യകരമായ ജീവിതശൈലിയിലല്ല, മറിച്ച് ഹൃദയത്തിന്റെ ആരോ​ഗ്യം എങ്ങനെയിരിക്കുന്നു എന്നതിലാണ് പ്രധാനം. അതുകൊണ്ട് ചെറിയ പ്രായത്തിൽ തന്നെ ജിമ്മിൽ പോയി സൂപ്പർ ഫിറ്റാകുന്നതിനേക്കാളേറെ ഹൃദയാരോ​ഗ്യം ​ഗൗരവത്തിൽ സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തിലേക്ക് വിരൽചൂണ്ടുകയാണ് ഡോ. ദിമിത്രി.

Advertising
Advertising

ഹൃദയത്തെ സംരക്ഷിക്കണമെങ്കിൽ ഫിറ്റ്നസ് മാത്രം പോരാ

പതിവായി ജിമ്മിൽ പോകുക, കർശനമായ ഡയറ്റ് ക്രമീകരണങ്ങൾ പിന്തുടരുക തുടങ്ങിയവയിലൂടെ ഉണ്ടാക്കിയെടുക്കുന്ന ശരീര സൗന്ദര്യത്തിന് പുതിയ കാലത്ത് ആസ്വാദകരേറെയാണ്. വർക്കൗട്ടിനിടെ ജിമ്മിൽ നിന്ന് പകർത്തുന്ന ചിത്രങ്ങൾക്കും ഉരുട്ടിക്കയറ്റിയ മസിലുകൾക്കും സോഷ്യൽ മീഡിയയിലെ ട്രെന്റിങ് ലിസ്റ്റിൽ എപ്പോഴും സ്ഥാനമുണ്ട്. എന്നാൽ, അത്തരത്തിൽ അരോ​ഗദൃഢമെന്ന് തോന്നിപ്പിക്കുന്ന ചിത്രങ്ങൾക്കപ്പുറം ശരീരത്തിനകത്തെ ചില ഘടകങ്ങൾ ദുർബലമാണെന്നതാണ് യാഥാർഥ്യം.

35 വയസ് മാത്രം പ്രായമുള്ള സൂപ്പർ ഫിറ്റായ നിരവധിയാളുകളാണ് ഹൃദയാഘാതത്തെ തുടർന്ന് തന്റെയടുക്കലേക്ക് വരുന്നതെന്ന് ഡോക്ടർ പറയുന്നു. അവരിൽ മിക്കയാളുകൾക്കും മുന്നറിയിപ്പ് ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.

ആരോ​ഗ്യകരമായ ജീവിതശൈലി പിന്തുടർന്നിട്ടും രക്ഷയില്ല?

അമിതമായ പ്രോട്ടീൻ അടങ്ങിയ ഭക്ഷണക്രമം

അമിതമായി പ്രോട്ടീൻ അടങ്ങിയതും കാർബ് കുറഞ്ഞതുമായ ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരം ഹെൽത്തിയായി സൂക്ഷിക്കാമെന്നാണ് പലരുടെയും ധാരണ. ഇത് ശരീരത്തിന് ചെറിയ രീതിയിൽ ​ഗുണം ചെയ്യുന്നുണ്ടെങ്കിലും കൊളസ്ട്രോൾ അമിതമായി ഉയരുന്നതിനിടയാക്കുന്നുണ്ട്. കൊളസ്ട്രോൾ ഉയരുന്നതിലൂടെ രക്തധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുകയും ഇതുവഴി ​ഹൃദയാഘാതം സംഭവിക്കുകയും ചെയ്യുന്നു.

താളംതെറ്റിയ ഭക്ഷണക്രമം

ക്രമം തെറ്റിയതും അടിസ്ഥാനരഹിതവുമായ ഡയറ്റ് രീതികൾ രക്തക്കുഴലുകളെ പൊതിഞ്ഞ് സംരക്ഷിക്കുന്ന പാളികളെ ദുർബലപ്പെടുത്തുകയാണ് ചെയ്യുക. ഇത് പ്രവർത്തനരഹിതമാകുന്നതോടെ ചെറിയ മുറിവുകളിലൂടെ പോലും അണുബാധ പ്രവേശിക്കാനുള്ള സാധ്യതയേറുന്നു.

വിട്ടുമാറാത്ത വീക്കം

മോശം ഭക്ഷണക്രമങ്ങളിലൂടെയും പരിശീലനങ്ങളിലൂടെയും ശരീരത്തിൽ രൂപംകൊള്ളുന്ന വിട്ടുമാറാത്ത വീക്കങ്ങൾ ഹൃദ്രോ​ഗത്തിന്റെ കാരണങ്ങളാണെന്നാണ് ഡോക്ടർ വിശദീകരിക്കുന്നത്. ശരീരം ഫിറ്റ് ആണെന്ന് കരുതി വീക്കങ്ങൾ ഉണ്ടാകാതിരിക്കണമെന്നില്ല.

അതോടൊപ്പം, ജനിതകമായ ഉയർന്ന രക്തസമ്മർദവും വർഷങ്ങളായി തുടരുന്ന കൊളസ്ട്രോൾ സംബന്ധമായ പ്രശ്നങ്ങളും ഹൃദയമിടിപ്പ് കുറയ്ക്കുന്നതിനും അപ്രതീക്ഷിത മരണത്തിലേക്കും നയിക്കാനിടയാക്കും.

ആരോ​ഗ്യം എങ്ങനെ വീണ്ടെടുക്കാം

ഒരു കാര്യവും തീവ്രമായി പിന്തുടരാതിരിക്കുക എന്നതാണ് ഡോക്ടർ ദിമിത്രിയുടെ നിർദേശം.

  • ഭക്ഷണം പൂർണമായും ഒഴിവാക്കുന്നതോ മാംസം മാത്രം കഴിക്കുകയോ ചെയ്യുന്ന ഡയറ്റിൽ നിന്ന് വിട്ടുനിൽക്കാം.
  • കഠിനമായ വ്യായാമങ്ങൾക്കിടയിൽ ശരീരത്തിന് വിശ്രമം നൽകുക. കൃത്യമായ ഉറക്കം ഉറപ്പുവരുത്തുക.
  • ഹ്രസ്വമായ മാറ്റങ്ങളോ ഫാഷൻ ഡയറ്റുകളോ അല്ല, മറിച്ച് സ്ഥിരവും സുസ്ഥിരവുമായ ശീലങ്ങളിൽ നിന്നാണ് ദീർഘായുസ് ഉണ്ടാകുന്നതെന്ന് ഓർമിക്കുക.

(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ദന്‍റെ ഉപദേശം തേടുക)

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News