യുപിയിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ 16കാരി ആത്മഹത്യ ചെയ്തു

പ്രതികൾ ഒത്തുതീർപ്പിന് സമ്മർദം ചെലുത്തിയതിന് പിന്നാലെയാണ് പെൺകുട്ടി തൂങ്ങിമരിച്ചത്.

Update: 2022-08-25 09:38 GMT

ഉത്തർപ്രദേശിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ 16കാരി ആത്മഹത്യ ചെയ്തു. സംഭൽ ജില്ലയിലെ കുധ്ഫത്തേ​ഹ്​ഗഢ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ​ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് സംഭവം.

പ്രതികൾ ഒത്തുതീർപ്പിന് സമ്മർദം ചെലുത്തിയതിന് പിന്നാലെയാണ് പെൺകുട്ടി തൂങ്ങിമരിച്ചത്. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു.

പരാതിക്കു പിന്നാലെ പ്രതികൾ നിരന്തരം പെൺകുട്ടിയെ ഒത്തുതീർപ്പിന് നിർബന്ധിക്കുകയും സമ്മർദം ചെലുത്തുകയും ചെയ്തെന്ന് കുടുംബം പറഞ്ഞു. ഇതിൽ മനംനൊന്താണ് പെൺകുട്ടി ജീവനൊടുക്കിയത്.

ഈ മാസം 15ന് പരാതി നൽകിയെങ്കിലും പൊലീസ് പ്രതികളിൽ നിന്ന് പണം വാങ്ങിയെന്ന് കുടുംബം ആരോപിച്ചു. പിന്നീട് പ്രതിഷേധമുയർന്നതോടെ കേസ് അന്വേഷിക്കാൻ പ്രത്യേകസംഘത്തെ രൂപീകരിച്ചു.

തുടർന്ന് കേസെടുത്ത് പ്രതികളിൽ ഒരാളായ വിരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികളായ ജിനേഷ്, സുവേന്ദ്ര, ബിപിൻ എന്നിവർ ഒളിവിലാണ്. വീട്ടിൽ കിടന്നുറങ്ങിയ പെൺകുട്ടിയ ബലമായി കാട്ടിൽ കൊണ്ടുപോയി നാലു പേർ ചേർന്ന് ബലാത്സം​ഗം ചെയ്യുകയായിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News