കഫ്സിറപ്പ് മരണങ്ങൾ: സ്ഥിതി​ഗതികൾ വിലയിരുത്താൻ സംസ്ഥാന സർക്കാരുകളുടെ യോ​ഗം വിളിച്ച് കേന്ദ്രം

രാജസ്ഥാനിലും മധ്യപ്രദേശിലുമായി 17 കുട്ടികളാണ് കഫ്സിറപ്പ് കഴിച്ച് മരിച്ചത്

Update: 2025-10-05 14:12 GMT

Photo|Special Arrangement

ന്യൂഡൽഹി: രാജ്യത്തെ കഫ് സിറപ്പ് മരണങ്ങളിൽ ജാഗ്രത ശക്തമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. സ്ഥിതി​ഗതികൾ വിലയിരുത്താൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുടെ യോഗം വിളിച്ചു. കഫ്സിറപ്പ് കുടിച്ച 17 കുട്ടികളാണ് രാജ്യത്ത് മരിച്ചത്.

കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ ഓൺലൈനായി ചേരുന്ന യോ​ഗത്തിൽ സംസ്ഥാന ആരോ​ഗ്യ സെക്രട്ടറിമാർ പങ്കെടുക്കും. സംസ്ഥാനങ്ങളിൽ നടത്തിയ പരിശോധനകളിൽ കോൾഡ്രിഫ് മരുന്നുകളിൽ മായം ചേർത്തതായി കണ്ടെത്തിയിരുന്നു. ഇതിനെതിരെ എങ്ങനെയാണ് നിരീക്ഷണങ്ങൾ ശക്തമാക്കേണ്ടതെന്നും മായം ചേർന്നിട്ടുള്ള മരുന്നുകൾക്കെതിരെ എങ്ങനെയാണ് നടപ‌ടിയെടുക്കേണ്ടത് തുടങ്ങിയ വിഷയങ്ങൾ യോ​ഗത്തിൽ ചർച്ച ചെയ്യും.

Advertising
Advertising

രാജസ്ഥാനിലും മധ്യപ്രദേശിലുമായി ഇതിനോടകം കഫ്സിറപ്പ് കഴിച്ച് 17 കുട്ടികളുടെ ജീവൻ പൊലിഞ്ഞതോടെയാണ് സർക്കാർ ജാ​ഗ്രത കർശനമാക്കുന്നത്. മായം കലർന്ന കഫ്സിറപ്പായ കോൾഡ്രിഫ് കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിൽ നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.

രാജസ്ഥാനിൽ ഇന്ന് ഒരു കുട്ടി കൂടി കഫ്സിറപ്പ് കഴിച്ച് മരിച്ച സാഹചര്യത്തിൽ രാജ്യവ്യാപകമായ പരിശോധനയ്ക്ക് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം തുടക്കമിട്ടിരുന്നു. അതിന്റെ ഭാ​ഗമായി മധ്യപ്രദേശിൽ നിരോധിച്ച കോൾഡ്രിഫ് മരുന്ന് നൽകിയതിന് ഡോക്ടർ അറസ്റ്റിലായിരുന്നു. നിരവധി കുട്ടികൾക്ക് കോൾഡ്രിഫ് നിർദേശിച്ച ഡോക്ടർ പ്രവീൺ സോണിയാണ് പിടിയിലായത്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News