ഭരണഘടനയിൽനിന്ന് സോഷ്യലിസവും മതേതരത്വവും നീക്കം ചെയ്യാനുള്ള സുവർണാവസരം: ഹിമന്ത ബിശ്വ ശർമ
'ദി എമർജൻസി ഡയറീസ്- ഇയേഴ്‌സ് ദാറ്റ് ഫോർജ്ഡ് എ ലീഡർ' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുമ്പോഴാണ് ഹിമന്ത വിവാദ പ്രസ്താവന നടത്തിയത്.
ന്യൂഡൽഹി: ഭരണഘടനയിൽനിന്ന് സോഷ്യലിസം, മതേതരത്വം എന്നീ പദങ്ങൾ നീക്കം ചെയ്യാനുള്ള സുവർണാവസരം ഇതാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിൽ 42-ാം ഭേദഗതിയിലൂടെ രണ്ട് വാക്കുകൾ കൂട്ടിച്ചേർത്ത് ഭരണഘടന പൂർണമായും മാറ്റിമറിച്ചെന്നും അസം മുഖ്യമന്ത്രി ആരോപിച്ചു.
''അടിയന്തരാവസ്ഥയുടെ 50 വർഷങ്ങൾ ഈ വർഷത്തോടെ പൂർത്തിയായി. ബ്രിട്ടീഷ് അല്ലെങ്കിൽ അമേരിക്കൻ ഭരണഘടനകളിൽ നിന്ന് സ്വീകരിച്ച പദമാണ് സോഷ്യലിസവും മതേതരത്വവും. മറ്റു രാജ്യങ്ങളെ ആശ്രയിക്കാതെ ഭഗവത്ഗീതയിൽ നിന്നാണ് നാം നമ്മുടെ മതേതരത്വം സ്വീകരിക്കേണ്ടത്. ആർഎസ്എസ് നേതാക്കളും മറ്റു ബുദ്ധിജീവികളും ഈ വാക്കുകൾ ഭരണഘടനയിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതാണ് അതിനുപറ്റിയ സുവർണാവസരം''- ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
'ദി എമർജൻസി ഡയറീസ്- ഇയേഴ്‌സ് ദാറ്റ് ഫോർജ്ഡ് എ ലീഡർ' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുമ്പോഴാണ് ഹിമന്ത വിവാദ പ്രസ്താവന നടത്തിയത്. അടിയന്തരാവസ്ഥ വിരുദ്ധ പ്രസ്ഥാന കാലത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുഭവങ്ങളുടെ സമാഹാരമാണ് പുസതകം എന്നാണ് പ്രസാധകർ അവകാശപ്പെടുന്നത്.
Launched the book 'Emergency Diaries' which chronicles Hon'ble Prime Minister Shri @narendramodi Ji's life during the emergency and how he resisted the draconian regime and its unlawful practices.
— Himanta Biswa Sarma (@himantabiswa) June 28, 2025
📍 Guwahati pic.twitter.com/NzX6myzB5X