പെണ്‍കുട്ടിയെ 34 തവണ കുത്തി കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ

സംഭവം അപൂർവങ്ങളിൽ അപൂർവമാണെന്ന് കോടതി നിരീക്ഷിച്ചു

Update: 2023-03-14 09:18 GMT
Advertising

ഗാന്ധിനഗര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 34 തവണ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്ക് വധശിക്ഷ. ഗുജറാത്തിലെ രാജ്‌കോട്ട് കോടതിയുടേതാണ് വിധി. 26 വയസ്സുകാരനായ ജയേഷ് സർവയ്യയാണ് പ്രതി. സംഭവം അപൂർവങ്ങളിൽ അപൂർവമാണെന്ന് കോടതി നിരീക്ഷിച്ചു.

2021ലാണ് സംഭവം. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് ജയേഷ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ സഹോദരനെയും പ്രതി കുത്തിപ്പരിക്കേല്‍പ്പിച്ചു. പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

ജെത്പൂർ താലൂക്കിലെ ജെതൽസർ ഗ്രാമത്തിലാണ് ജയേഷും പെണ്‍കുട്ടിയും താമസിച്ചിരുന്നത്. 2021 മാർച്ച് 16നാണ് ജയേഷ് പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ഥന നടത്തിയത്. പെണ്‍കുട്ടി പ്രണയാഭ്യര്‍ഥന നിരസിച്ചതോടെ രോഷാകുലനായ പ്രതി, പെണ്‍കുട്ടിയെ മർദിക്കുകയും രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ 34 തവണ കത്തി കൊണ്ട് കുത്തുകയും ചെയ്തു. പെണ്‍കുട്ടി കൊല്ലപ്പെട്ടതിനു പിന്നാലെ പ്രതിയെ തൂക്കിക്കൊല്ലണമെന്ന് ഗ്രാമീണര്‍ ആവശ്യപ്പെട്ടിരുന്നു.

ഐപിസിയിലെ 302ആം വകുപ്പ് പ്രകാരം കോടതി പ്രതിക്ക് വധശിക്ഷയും 5000 രൂപ പിഴയും വിധിച്ചു. സമൂഹത്തെയാകെ നടുക്കിയ കൊലപാതകമാണിതെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജനക് പട്ടേൽ പറഞ്ഞു. പ്രതിക്ക് അപ്പീൽ നൽകാൻ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

Summary- Terming the incident as rarest of the rare case, a man accused of killing a minor girl by stabbing her 34 times was given a death sentence by a court in Gujarat's Rajkot





Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News