ഉത്തർപ്രദേശിൽ മുസ്‌ലിം കുടുംബങ്ങൾ കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ; നോട്ടീസയച്ച് വനം വകുപ്പ്

കഴിഞ്ഞ ഡിസംബറിൽ 185 വർഷം പഴക്കമുള്ള നൂരി മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റിയിരുന്നു

Update: 2025-05-29 11:03 GMT

ഉത്തർപ്രദേശ്: സർക്കാർ ഭൂമിയിൽ അനധികൃതമായി താമസിച്ചുവെന്ന് ആരോപിച്ച് ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിലെ 180-ലധികം കുടുംബങ്ങൾക്ക് വനം വകുപ്പ് കുടിയിറക്കൽ നോട്ടീസയച്ചതായി ദി ഒബ്സർവേർ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ചരിത്രപ്രസിദ്ധമായ നൂരി മസ്ജിദിന് ചുറ്റും താമസിക്കുന്ന ഇവർ ബ്രിട്ടീഷ് കാലം മുതൽ തങ്ങളുടെ കുടുംബങ്ങൾ ഇവിടെ താമസിച്ചിരുന്നുവെന്ന് അവകാശപ്പെടുന്നു. കഴിഞ്ഞ ഡിസംബറിൽ 185 വർഷം പഴക്കമുള്ള നൂരി  മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റിയിരുന്നു. 1839 മുതൽ പള്ളി അവിടെയുണ്ടെന്നും കോടതിയിൽ പൊളിക്കലിനെതിരെ പോരാടുകയാണെന്നും പള്ളി കമ്മിറ്റി പറഞ്ഞു.

Advertising
Advertising

അതേസമയം, കുടിയൊഴിപ്പിക്കലിനെക്കുറിച്ചുള്ള സത്യം കണ്ടെത്താനും ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയിലും ഗ്രാമവാസികൾ നൂറുകണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ച് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലെത്തി. സെക്ഷൻ 61 ബി പ്രകാരമാണ് കുടിയൊഴിപ്പിക്കൽ നോട്ടീസ് പുറപ്പെടുവിച്ചതെന്ന് ഡിവിഷണൽ ഓഫീസർ ബി. ശിവശങ്കർ സ്ഥിരീകരിച്ചു. താമസസ്ഥലത്തിന്റെ തെളിവായി സാധുവായ രേഖകൾ നൽകാൻ കഴിയുന്ന ഗ്രാമീണരെ നീക്കം ചെയ്യില്ലെന്നും ഓഫീസർ പറഞ്ഞു. നൂരി മസ്ജിദും കുടിയിറക്കൽ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. തലമുറകളായി ഈ പ്രദേശത്തെ തങ്ങളുടെ നിലനിൽപ്പിന്റെ അടിത്തറ പള്ളിയും ജീവിതവുമാണെന്ന് ഗ്രാമവാസികൾ പറയുന്നു.

അലഹബാദ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ടെന്നും ഡിസംബർ 12ന് വാദം കേൾക്കുമെന്നും മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി അറിയിച്ചു. തങ്ങളുടെ പൂർവ്വികർ നിർമ്മിച്ച ഭൂമിയുടെയും വീടുകളുടെയും മേലുള്ള അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഈ മേഖലയിലെ ഗ്രാമീണർ ന്യായമായ ഒരു നടപടിക്കായി കാത്തിരിക്കുകയാണ്.



Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News