കുഴൽക്കിണര്‍ കുഴിച്ചത് പണിയായി; പൂനെ മെട്രോ തുരങ്കത്തിൽ വിള്ളലും ചോർച്ചയും

മഹാമെട്രോ ഉദ്യോഗസ്ഥനായ ശന്തനു ഗോരത്ര നൽകിയ പരാതിയിൽ കരാറുകാരനും സ്ഥലമുടമക്കുമെതിരെ പൊലീസ് കേസെടുത്തു

Update: 2026-03-30 04:17 GMT

പൂനെ: ശിവാജി റോഡിന് സമീപമുള്ള പൂനെ മെട്രോയുടെ ഭൂഗർഭ തുരങ്കത്തിന് കേടുപാടുകൾ സംഭവിച്ചതുമായി ബന്ധപ്പെട്ട് കുഴൽക്കിണർ കരാറുകാരനും വീട്ടുടമസ്ഥനുമെതിരെ പൂനെ പൊലീസ് കേസെടുത്തു.സ്വേഗേറ്റ് -ശിവാജിനഗർ സ്റ്റേഷനുകൾക്കിടയിലുള്ള തുരങ്കത്തിലാണ് വിള്ളലുകൾ കണ്ടെത്തിയത്.

തുരങ്കത്തിനുള്ളിൽ വിള്ളലുകളും വെള്ളം ഒലിച്ചിറങ്ങുന്നതും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഈ പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്. പെത്ത് പ്രദേശത്തെ ഒരു നിർമാണ സ്ഥലത്ത് കുഴൽക്കിണര്‍ കുഴിക്കുന്നതിനിടെയാണ് ഈ തകരാർ ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.കുഴിക്കലിനെ തുടര്‍ന്ന് തുരങ്കത്തിനുള്ളിൽ ഘടനാപരമായ കേടുപാടുകൾ സംഭവിക്കുകയും ആറ് ഇഞ്ച് വ്യാസമുള്ള ദ്വാരവുമുണ്ടായി. ഭൂനിരപ്പിൽ നിന്ന് ഏകദേശം 80 മുതൽ 100 ​​അടി വരെ താഴെയാണ് മെട്രോ തുരങ്കം സ്ഥിതി ചെയ്യുന്നതെന്ന് അധികൃതർ പറഞ്ഞു. മണ്ടായി മെട്രോ സ്റ്റേഷന് സമീപമാണ് വിള്ളൽ കണ്ടെത്തിയത്.ഇത് സുരക്ഷാ ആശങ്കകൾ ഉയർത്തുന്നുണ്ട്.

Advertising
Advertising

മഹാമെട്രോ ഉദ്യോഗസ്ഥനായ ശന്തനു ഗോരത്ര നൽകിയ പരാതിയിൽ കരാറുകാരനും സ്ഥലമുടമക്കുമെതിരെ പൊലീസ് കേസെടുത്തു. കൂടുതൽ അപകടസാധ്യതകൾ തടയാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സീനിയർ ഇൻസ്പെക്ടർ ശശികാന്ത് ചവാൻ സ്ഥിരീകരിച്ചു. ഇരുവര്‍ക്കും പ്രദേശത്തെ മെട്രോ ലൈനിനെക്കുറിച്ച് അറിയാമായിരുന്നുവെന്നും എന്നാൽ തുരക്കൽ തുടരുകയായിരുന്നുവെന്നും ഇത് തുരങ്കത്തിന്റെ മേൽക്കൂരയ്ക്ക് കേടുപാടുകൾ വരുത്തി എന്നും പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു.

ഈ സാഹചര്യത്തിൽ, പൂനെ മുനിസിപ്പൽ കോർപ്പറേഷനും മെട്രോ അധികൃതരും ചേർന്ന് പ്രദേശത്ത് നടന്നുകൊണ്ടിരിക്കുന്ന എല്ലാ നിർമാണ പദ്ധതികളും പരിശോധിക്കാൻ ആരംഭിച്ചു. തുരങ്കത്തിനുണ്ടായ കേടുപാടുകളുടെ വ്യാപ്തി വിലയിരുത്തുന്നതിനും ഭാവിയിലുണ്ടായേക്കാവുന്ന അപകടസാധ്യതകൾ തിരിച്ചറിയുന്നതിനുമായി വിശദമായ പരിശോധന ഇപ്പോൾ നടന്നുവരികയാണ്.

ഇതിന്‍റെ അടിസ്ഥാനത്തിൽ, മെട്രോ പാതകൾക്ക് മുകളിലും സമീപത്തുമുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് ഭരണകൂടം കർശനമായ മാർഗനിർദേശങ്ങൾ നൽകാനൊരുങ്ങുകയാണ്. ബോർവെൽ ഖനനം പോലുള്ള പ്രവർത്തനങ്ങൾക്ക് ഇനി സാധാരണ അനുമതികൾ മാത്രം മതിയാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. പകരം, ഡെവലപ്പർമാർ ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്‌മെന്റിൽ (ഭൂഗർഭജല വകുപ്പ്) നിന്ന് പ്രത്യേക അനുമതി കൂടി വാങ്ങേണ്ടി വരും.

മെട്രോ തുരങ്കങ്ങൾക്ക് സമീപമുള്ള ഏതൊരു നിർമ്മാണത്തിനോ പുനർനിർമാണത്തിനോ മുൻപായി സാങ്കേതികമായ വിലയിരുത്തലുകൾ നടത്തണമെന്നും പുതിയ നിബന്ധനകൾ ആവശ്യപ്പെടുന്നു. ഇതിൽ കെട്ടിടത്തിന്റെ ഘടനാപരമായ സുരക്ഷാ പരിശോധന, മെട്രോ അധികൃതരുടെ അംഗീകാരം, പദ്ധതി നടപ്പിലാക്കുന്ന സമയത്തുള്ള സാങ്കേതിക നിരീക്ഷണം എന്നിവ ഉൾപ്പെടുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Similar News