'മറ്റേതെങ്കിലും രാജ്യത്താണെങ്കിൽ രാജ്യദ്രോഹത്തിന് ജയിലിലാകും'; വിവാദ പ്രസ്താവനയിൽ മോഹൻ ഭാഗവതിനെതിരെ രാഹുൽ ഗാന്ധി

ഇന്ത്യക്ക് യഥാർഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചത് രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോടെയാണ് എന്നായിരുന്നു ആർഎസ്എസ് തലവൻ മോഹൻ ഭാ​ഗവത് പറഞ്ഞത്.

Update: 2025-01-15 11:12 GMT

ന്യൂഡൽഹി: ഇന്ത്യക്ക് യഥാർഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചത് രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോടെയാണെന്ന വിവാദ പ്രസ്താവനയിൽ ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കിൽ ഭാഗവത് രാജ്യദ്രോഹത്തിന് ജയിലിലാകുമായിരുന്നുവെന്ന് രാഹുൽ പറഞ്ഞു. ഡൽഹിയിൽ പുതിയ കോൺഗ്രസ് ഓഫീസിന്റെ ഉദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

''വളരെ സവിശേഷമായ സമയത്താണ് ഞങ്ങൾക്ക് പുതിയ ഓഫീസ് ലഭിക്കുന്നത്. 1947ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്നാണ് ആർഎസ്എസ് തലവൻ പറയുന്നത്. രാമക്ഷേത്രം നിർമിച്ചപ്പോഴാണ് യഥാർഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടന നമ്മുടെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമല്ലെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്നും ഭരണഘടനയെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്നും രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ രാജ്യത്തെ അറിയിക്കാൻ ആർഎസ്എസ് തലവന് കഴിയുന്നുണ്ട്. ഭരണഘടന അസാധുവാണെന്ന അദ്ദേഹത്തിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന രാജ്യദ്രോഹമാണ്. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ചെയ്തതെല്ലാം അസാധുവാണെന്നാണ് ആർഎസ്എസ് മേധാവി പറയുന്നത്. അത് പരസ്യമായി പറയാനുള്ള ധൈര്യം അദ്ദേഹത്തിനുണ്ട്. മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കിൽ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുമായിരുന്നു''-രാഹുൽ ഗാന്ധി പറഞ്ഞു.

Advertising
Advertising

1947ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്ന പ്രസ്താവന ഓരോ ഇന്ത്യക്കാരനെയും അപമാനിക്കലാണ്. ഇത്തരം അസംബന്ധങ്ങൾ വിളിച്ചുപറയുന്നത് അവസാനിപ്പിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

തിങ്കളാഴ്ച ഇൻഡോറിൽ ശ്രീരാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിക്ക് ദേവി അഹല്യ അവാർഡ് സമ്മാനിച്ച് സംസാരിക്കുമ്പോഴാണ് മോഹൻ ഭാഗവത് വിവാദ പ്രസ്താവന നടത്തിയത്. ഇന്ത്യ യഥാർഥത്തിൽ സ്വതന്ത്രമായത് രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയോടെയാണ്. ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യം ലഭിച്ച ഇസ്രായേൽ ഏറെ മുന്നേറി. ഇന്ത്യ അപ്പോഴും ദാരിദ്ര്യത്തിൽ തുടർന്നു. ഇന്ത്യയുടെ അതിജീവനം രാമക്ഷേത്രത്തിലൂടെ യാഥാർഥ്യമാകും. രാമക്ഷേത്ര പ്രതിഷ്ഠാദിനം 'പ്രതിഷ്ഠാ ദ്വാദശി'യായി ആഘോഷിക്കണമെന്നും ഭാഗവത് ആവശ്യപ്പെട്ടിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News