നിയമം എല്ലാവർക്കും ഒരുപോലെയെന്ന് അമിത് ഷാ; ഗുസ്‌തി താരങ്ങളുമായി രണ്ടുമണിക്കൂർ ചർച്ച

ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ നിഷ്പക്ഷമായ അന്വേഷണവും വേഗത്തിലുള്ള നടപടിയും വേണമെന്ന് ഗുസ്തിക്കാർ മന്ത്രിയോട് ആവശ്യപ്പെട്ടു

Update: 2023-06-05 04:22 GMT
Editor : banuisahak | By : Web Desk
Advertising

ഡൽഹി: കേന്ദ്രവുമായി ചർച്ച നടത്തിയെന്ന് ഗുസ്തി താരങ്ങൾ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ശനിയാഴ്ച രണ്ടുമണിക്കൂർ ചർച്ച നടത്തി. അമിത് ഷായുടെ വസതിയിലായിരുന്നു ചർച്ച. ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗാട്ട്, സാക്ഷി മാലിക്, ഗീത ഫോഗട്ട്, സത്യവർത് കാഡിയൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. 

പ്രായപൂർത്തിയാകാത്ത ഏഴ് വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ നിഷ്പക്ഷമായ അന്വേഷണവും വേഗത്തിലുള്ള നടപടിയും വേണമെന്ന് ഗുസ്തിക്കാർ മന്ത്രിയോട് ആവശ്യപ്പെട്ടു. നിയമം എല്ലാവർക്കും ഒരുപോലെയായിരിക്കുമെന്ന് അമിത് ഷാ ഉറപ്പ് നൽകിയതായി ബജ്‌രംഗ് പുനിയ മാധ്യമങ്ങളോട് പറഞ്ഞു. 

ഗുസ്തി ഫെഡറേഷൻ മേധാവിക്കെതിരെ നടപടിയെടുക്കാൻ ഇന്നലെ വരെയാണ് സമയം അനുവദിച്ചിരുന്നത്. എന്നാൽ, കർഷക നേതാക്കൾ ഖാപ് പഞ്ചായത്ത് കൂടിയതിന് ശേഷം ജൂൺ ഒൻപത് വരെ സമയം അനുവദിക്കുകയായിരുന്നു. അറസ്റ്റിൽ കുറഞ്ഞതൊന്നും സ്വീകാര്യമല്ല. അറസ്റ്റ് ഉണ്ടായില്ലെങ്കിൽ തുടർസമരം ഖാപ് പഞ്ചായത്ത് ശക്തമാക്കുമെന്നും രാകേഷ് ടിക്കായത്ത് അറിയിച്ചു.

ഒൻപതിന് മുൻപ് ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്‌തില്ലെങ്കിൽ ഗുസ്‌തി താരങ്ങളെ ഖാപ് അംഗങ്ങൾ മുൻകൈയ്യെടുത്ത് ജന്തർ മന്ദറിലെ സമരഭൂമിയിൽ എത്തിക്കുമെന്നും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ശേഷമുള്ള സമരം ഖാപ് ഏറ്റെടുക്കുമെന്നും മുന്നറിയിപ്പുണ്ട്. ഒൻപതിന് ശേഷം അനുകൂല നടപടിയുണ്ടായില്ലെങ്കിൽ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയിൽ മഹാപഞ്ചായത്ത് നടത്തും. തുടർന്ന് രാജ്യമൊട്ടാകെ സമരം വ്യാപിപ്പിക്കുമെന്നും രാകേഷ് ടിക്കായത്ത് അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അമിത് ഷായുമായി താരങ്ങൾ ചർച്ച നടത്തിയത്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News