'സമരം നടത്തി സൗത്ത് ഇന്ത്യയിലെ മുഴുവന്‍ ട്രെയിനുകളും ജാമാക്കിയിട്ടുണ്ട്'; പി.സി ജോര്‍ജ്

കോൺഗ്രസുകാർ ആദ്യമായി തന്‍റേടത്തോടെ ഒരു സമരം നടത്തിയപ്പോൾ അവരെ അഭിനന്ദിക്കുകയല്ലേ വേണ്ടതെന്ന് പി.സി ജോർജ്

Update: 2021-11-02 09:12 GMT
Editor : ijas

ജനങ്ങള്‍ക്ക് വേണ്ടി സമരം ചെയ്താല്‍ ജനം ബുദ്ധിമുട്ടുമെന്ന് പി.സി ജോര്‍ജ്. കൊച്ചിയിലെ കോണ്‍ഗ്രസ് സമരത്തിനിടെ നടന്‍ ജോജു ജോര്‍ജിനെ ആക്രമിച്ച സംഭവത്തിലാണ് പി.സി ജോര്‍ജിന്‍റെ പ്രതികരണം. ജോജു ജോര്‍ജിന്‍റെ ആശിച്ചു വാങ്ങിയ കാർ തല്ലിപ്പൊളിപ്പൊളിക്കേണ്ടായിരുന്നുവെന്നും പക്ഷേ ഊളത്തരം ചെയ്താല്‍ ഒന്നു കിട്ടിയെന്നിരിക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

ജോജുവിന് മാളയില്‍ സ്ഥാനാര്‍ഥിയാകാന്‍ കൊതിയാണ്. അതിന് ഈ പണിയും കൊണ്ടാണോ നടക്കുന്നത്. ഇത് വിലകുറഞ്ഞു പോയി. ജോജുവിനെതിരെ കേസെടുക്കണമെന്നും പി.സി ജോര്‍ജ് ആവശ്യപ്പെട്ടു. കോൺഗ്രസുകാർ ആദ്യമായി തന്‍റേടത്തോടെ ഒരു സമരം നടത്തിയപ്പോൾ അവരെ അഭിനന്ദിക്കുകയല്ലേ വേണ്ടതെന്നും പി.സി ജോർജ് പരിഹസിച്ചു.

Advertising
Advertising

Full View

ജോജു ജോര്‍ജിന്‍റെ കോലം കണ്ടാല്‍ കള്ളുകുടിയനാണെന്ന് തോന്നുമെന്നും അഞ്ചു കൊല്ലം മുമ്പ് ഭയങ്കര കള്ളുകുടിയനായിരുന്നു അദ്ദേഹമെന്നും പി.സി ജോര്‍ജ് ആരോപിച്ചു. ഇന്ധനവില വർധനവിനെതിരെ ജനപക്ഷം പാര്‍ട്ടി സമരം ചെയ്യുമെന്നും ഏഴാം തിയതി സമര തിയതി പ്രഖ്യാപിക്കുമെന്നും പി.സി ജോർജ് പറഞ്ഞു. റോഡ് തടസപ്പെടുത്തി തന്നെ ജനപക്ഷം സമരം നടത്തുമെന്നും പിസി ജോർജ് വ്യക്തമാക്കി.

ജനങ്ങളെ തടഞ്ഞുള്ള സമരങ്ങള്‍ ആവശ്യമാണെന്ന് വാദിച്ച പി.സി ജോര്‍ജ് പഴയ സമര അനുഭവവും മാധ്യമങ്ങളോട് പങ്കുവെച്ചു. സമരം നടത്തി സൗത്ത് ഇന്ത്യയിലെ മുഴുവന്‍ ട്രെയിനുകളും ജാമാക്കിയതായും ആ സമരത്തിന് വലിയ കാര്യമുണ്ടായതായും അദ്ദേഹം പറഞ്ഞു.

പി.സി ജോര്‍ജിന്‍റെ വാക്കുകള്‍:

''ഞാന്‍ എറാണാകുളത്ത് നാലായിരം പേരുടെ ട്രെയിന്‍ തടയല്‍ വെച്ചു. പതിനഞ്ച് മിനുറ്റ് കൊണ്ട് പിരിയണമെന്നായിരുന്നു ആഗ്രഹം. 15 മിനുറ്റ് ബ്ലോക്ക് ചെയ്തപ്പോ റെയില്‍വേ ഉദ്യോഗസ്ഥര്‍ വന്നു പറഞ്ഞു, ''ഇപ്പോള്‍ കേരളത്തിലെ ട്രെയിനെല്ലാം ജാമായി. ഒരു 15 മിനുറ്റ് കൂടി തടഞ്ഞാല്‍ സൗത്ത് ഇന്ത്യ മുഴുവന്‍ ജാമാകുമെന്ന്''. ഞാന്‍ പിന്നെ ഒരു 15 മിനുറ്റ് കൂടി ഇരുന്നോട്ടെയെന്ന് വെച്ചു. ഇങ്ങനെയൊരു സമരം നടക്കുന്നുണ്ടെന്ന് എല്ലാവരും ഒന്നും അറിഞ്ഞോട്ടെയെന്ന് വെച്ചു. നോട്ടുനിരോധനത്തിനെതിരെയായിരുന്നു ആ സമരം. ആ സമരം ഭയങ്കര ഇഫക്ട് ചെയ്തു. എത്രയോ ചോദ്യവും ഉത്തരവും വന്നുവെന്നറിയാമോ?''

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News