സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളിയെ രക്ഷപ്പെടുത്താൻ ബോചെ ഫാൻസ്; 36 കോടി രൂപ സമാഹരിക്കാൻ യാചക യാത്ര

കോഴിക്കോട് ഫറോക്ക് സ്വദേശിയായ അബ്ദുൽ റഹീമാണ് വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്നത്. അബ്ദുൽ റഹീമിന്റെ വധശിക്ഷ ഒഴിവാക്കാൻ ഈ മാസം 16ന് മുമ്പ് മോചനദ്രവ്യമായി 36 കോടി രൂപ നൽകണം.

Update: 2024-04-08 10:57 GMT

തിരുവനന്തപുരം: സൗദിയിൽ വധശിക്ഷ്‌ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളിയെ രക്ഷപ്പെടുത്താൻ ബോബി ചെമ്മണ്ണൂരിന്റെ ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ്. നിരപരാധിയായ അബ്ദുൽ റഹീമിനെ വധശിക്ഷയിൽനിന്ന് രക്ഷപ്പെടുത്താൻ മോചനദ്രവ്യം നൽകാൻ വേണ്ടിയാണ് ബോചെയുടെ ഇടപെടൽ. 36 കോടി രൂപ സമാഹരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തിൽ ബൊചേ യാചക യാത്ര സംഘടിപ്പിച്ചു.

കോഴിക്കോട് ഫറോക്ക് സ്വദേശിയായ അബ്ദുൽ റഹീം വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദിയിൽ കഴിയുകയാണ്. അബ്ദുൽ റഹീമിന്റെ വധശിക്ഷ ഒഴിവാക്കാൻ ഈ മാസം 16ന് മുമ്പ് മോചനദ്രവ്യമായി 36 കോടി രൂപ നൽകണം. നിരപരാധിയായ അബ്ദുൽ റഹീമിനെ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ വേണ്ടിയാണ് ബോബി ചെമ്മണ്ണൂറിന്റെ നേതൃത്വത്തിൽ ബൊചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് യാചക യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. പൊതുജനങ്ങളിൽ നിന്ന് തുക സമാഹരിച്ച് അബ്ദുൽ റഹീമിനെ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്തുകയാണ് ലക്ഷ്യം.

Advertising
Advertising

തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാന്റിലും റെയിൽവേ സ്റ്റേഷനിലും ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിന്ന് പണം സ്വീകരിച്ചു. പണം നേരിട്ടും ഓൺലൈനിലൂടെയും നൽകാം. തിരുവനന്തപുരം മുതൽ കാസർകോട് വരെയാണ് ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തിൽ യാചക യാത്ര നടത്തുക. റെയിൽവേ സ്റ്റേഷനുകൾ ബസ് സ്റ്റാൻഡുകൾ കോളജുകൾ തുടങ്ങിയ ഇടങ്ങളിൽ എല്ലാം ബോബി ചെമ്മണ്ണൂർ യാചനയ്ക്കായി നേരിട്ട് എത്തും.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News